കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ വ്യാജപരാതി അയച്ച കേസില്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു. ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നന്ദകുമാറിനെതിരായ എഫ്ഐആര്‍ സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
2008-ല്‍ പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പേരില്‍, അന്നത്തെ അഭിഭാഷകനായിരുന്ന ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീമിനെതിരേയാണ് നന്ദകുമാര്‍ സുപ്രീം കോടതിയില്‍ വ്യാജ പരാതി നല്‍കിയത്. അഭിഭാഷകന് നിരോധിത തീവ്രവാദസംഘടനയായ സിമിയുമായും ദാവൂദ് ഇബ്രാഹിമുമായും ബന്ധമുണെ്ടന്നായിരുന്നു പരാതി. സി.കെ. അബ്ദുള്‍ റഹീമിനെ ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിലേക്കു പരിഗണിക്കുന്നതു തടയാനായിരുന്നു വ്യാജ പരാതി നല്‍കിയത്. തന്റെ പേരില്‍ വ്യാജപരാതി നല്‍കിയെന്നാരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് 2012-ല്‍ സിബിഐയ്ക്കു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: