ചെന്നൈ : അഫ്ഗാനിസ്ഥാനില്‍ തട്ടികൊണ്ടുപോയ ജെസ്യൂട്ട് പുരോഹിതനെ വിടുവിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്. വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് ഇത് സംബന്ധിച്ച് അഫ്ഗാനിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു. പുരോഹിതനെ വിടുവിക്കുന്നതുമായി സംബന്ധിച്ച് സുഷമാ സ്വരാജുമായി നേരിട്ട് സംസാരിക്കുകയും കത്ത് അയക്കുകയും ചെയ്തിരുന്നതായും വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയില്‍ നിന്നാണ് പുരോഹിതനായ അലക്സിസിനെ താലിബാന് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടു പോയത്. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അഫ്ഗാന് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
കൂടാതെ മത്സ്യതൊഴിലാളിലാളിയുള്പ്പടെ ഏഴ് ബോട്ടുകള്‍ ശ്രീലങ്ക പിടിച്ചെടുത്ത സംഭവത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി സുഷമാസ്വരാജ് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനമായ കമലാലയം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി രാധാകൃഷണന്.
മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി ഒട്ടേറെപ്രവര്ത്തകരാണ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: