തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടി വരുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്കാന് വാട്ടര്‍ അതോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജല അതോറിറ്റിയുടെ ചെലവുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മാത്രമല്ല ഇപ്പോഴത്തെ വെള്ളക്കരം പഴയ രീതിയിലേതാണ്. വെള്ളക്കരം നിശ്ചയിക്കുന്ന രീതി കാലാകാലം പരിഷ്കരിക്കേണ്ടതുണ്ട്. ജല അതോറിറ്റിയുടെ ശുപാര്‍ശ ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വിധിയ്ക്കെതിരെ 30ന് പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: