ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ നിന്നുള്ള നാല് കേന്ദ്രമന്ത്രിമാര്‍ക്കും വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരണം നല്കി. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ആദ്യമായി സംസ്ഥാനത്ത് എത്തിച്ചേര്‍ന്ന കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ, നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, കേന്ദ്ര രാസവളം വകുപ്പ് മന്ത്രി അനന്ത്കുമാര്‍, വേ്യാമയാന സഹമന്ത്രി ജി.എം. സിദ്ധേശ്വര എന്നിവരെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ നഗരത്തിലെ പാലസ് ഗ്രൗണ്ട് മൈതാനിയിലേക്ക് ആനയിച്ചു. സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ യെദ്യൂരപ്പ, ബിജെപി സംസ്ഥാനാധ്യക്ഷനും ഹുബ്ലി ലോക്സഭാംഗവുമായ പ്രഹ്ലാദ് ജോഷി തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കുകൊണ്ടു. തുടര്‍ന്ന് കര്‍ണ്ണാടകത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനേഴു ലോക്സഭാംഗങ്ങളെയും ആദരിച്ചു.
കേരളത്തിന്റെ യാത്രാദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാക്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിച്ചുവരികയാണെന്നും കഴിവതും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: