ആലുവ: ഓപ്പറേഷന് കുബേരയുമായി നിത്യേന അറസ്റ്റുകളും റെയ്ഡുകളും തുടരുമ്പോഴും ചിട്ടിയുടെ മറവിലുള്ള പലിശ ഇടപാടുകള്‍ ഇപ്പോഴും സജീവം. ഒരുലക്ഷം രൂപയുടെ ചിട്ടി 65,000 രൂപയ്ക്കാണ് നല്‍കുക. നൂറുദിവസംകൊണ്ട് ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കണം. നൂറുദിവസം പിന്നിട്ടിട്ടും തുക പൂര്‍ണമായി അടിച്ചില്ലെങ്കില്‍ ഇവര്‍ വീണ്ടും പുതിയ ചിട്ടിയില്‍ ചേര്‍ന്ന് ഇത്തരത്തില്‍ വിളിച്ചെടുക്കണം. ഇങ്ങനെ പല ചിട്ടികളില്‍ തല വച്ചുകൊടുത്ത് അവസാനം തവണകള്‍ അടയ്ക്കുവാന്‍ കഴിയാതെ വിഷമത്തിലാകുകയാണ് ചെയ്യുന്നത്.
കൊച്ചി രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട് ഗോള്‍ഫ് കോഴ്സിന്റെ കരാര്‍ ജോലിയുള്‍പ്പെടെ ചെയ്ത ഒരാളും ഇപ്പോള്‍ ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട് കോടികളുടെ കടബാധ്യതയിലാണ്. കോണ്‍ട്രാക്ട് വര്‍ക്കിനും മറ്റുമായി അഞ്ച് വാഹനങ്ങളാണ് ഇയാള്‍ക്ക് സ്വന്തമായുണ്ടായിരുന്നത്. ഇതെല്ലാം വിറ്റഴിച്ചാണ് കുറേയൊക്കെ കടബാധ്യത തീര്‍ത്തത്. ഓപ്പറേഷന് കുബേര തുടങ്ങിയതോടെ പഴയതുപോലെ ബ്ലേഡ് മാഫിയ ഗുണ്ടകളെ ഉപയോഗപ്പെടുത്തി പരസ്യമായി വെല്ലുവിളി നടത്തുന്നില്ലെന്നാണ് ഇവരൊക്കെ പറയുന്നത്. ബ്ലേഡ് മാഫിയയില്പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം അനധികൃതമായി ഇവരുണ്ടാക്കി സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: