കൊച്ചി: ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ഉത്സവമായ സൈന്‍സ് ചലച്ചിത്രമേളയുടെ എട്ടാം പതിപ്പില്‍ ആദ്യമായിവീഡിയോ ആര്‍ട്ടും ഉള്‍പ്പെടുത്തുന്നു. ‘ആര്ട്ടിസ്റ്റ്സ്സിനിമ’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ ആര്‍ട്ട് വിഭാഗം ക്യുറേറ്റ്ചെയ്യുന്നത്പ്രശസ്ത കലാകാരനായ റിയാസ്കോമുവാണ്.
പീറ്റര്‍ ഫിഷ്ലി, ഡേവിഡ്വീസ്സ്, ബില്‍ വയോള എന്നീ പ്രശസ്ത കലാകാരന്മാരുടേതുള്പ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള 21 വീഡിയോ ആര്‍ട്ടുകളാണ് സൈന്സില് എത്തുന്നത്. വെള്ളിത്തിരയുംഡിജിറ്റല് സാങ്കേതികതയും സംയോജിപ്പിച്ചുകൊണ്ട് ആശയങ്ങള്‍ ആവിഷ്കരിക്കുന്ന നൂതനമായ ശൈലിയാണ്വീഡിയോ ആര്‍ട്ടിന്റേത്. ആശയങ്ങളിലെ തീക്ഷ്ണതയും ആവിഷ്കാരത്തിലെ പുതുമയുംകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായകുന്ന ഈ കലാസങ്കേതത്തെ മലയാളിക്കു കൂടുതല്‍ പരിചയപ്പെടാനുള്ള വഴിയാണ്’ആര്ട്ടിസ്റ്റ്സ്സിനിമ’.
ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരിലൊരാളായ അമര്‍ കന്വറുമായുള്ള സംഭാഷണത്തിനിടെയാണ്’ആര്ട്ടിസ്റ്റ്സ്സിനിമ’ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് റിയാസ്കോമു പറഞ്ഞു. കൂടുതല്‍ സത്യസന്ധവും അനുഭവവേദ്യവുമായ ഒന്നിലേയ്ക്ക് ചലച്ചിത്രകാരന്മാരെ നയിക്കുന്നതിനുള്ള ശ്രമമാണ് ഈ പ്രദര്‍ശനം. മുഖ്യധാരാ സിനിമയ്ക്ക് അപരിചിതമാണ്വീഡിയോആര്ട്. മുഖ്യധാരാ സങ്കേതങ്ങളെല്ലാം തന്നെ ചരിത്രമാകുമ്പോഴാണ്് ഇത്തരം നൂതന സങ്കേതങ്ങളുടെ അസാന്നിധ്യംബോധ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈന്‍സ് ചലച്ചിത്ര മേളയുമായി സഹകരിച്ചു കൊണ്ട് കൊച്ചി മുസിരിസ് ബിനാലെയാണ് ആര്ട്ടിസ്റ്റ്സ്സിനിമ സംഘടിപ്പിക്കുന്നത്. അഹമ്മദ് ഖൊസൈന്, അലി ചെറി, അമര്‍ കന്‍വര്‍, ജിജിസ്കറിയ, സുദര്ശന് ഷെട്ടി, ജമാല്‍ ഖലൈലെ, പൗലീന്‍ കാര്ബൊണീര്, ലോറന്റ് ഗ്രോസ്സൊ, സണ്സന്, വില്ല്യം കെന്‍ട്രിഡ്ജ് എന്നിവരുടെ ചിത്രങ്ങളാണ്’ആര്‍ട്ടിസ്റ്റ്സ് സിനിമ’യില്‍ ഉള്പ്പെടുത്തിയിട്ടള്ളത്. എറണാകുളം ചില്‍ഡ്രണ്‍സ് ഓഡിറ്റോറിയത്തില്‍ മെയ് 29, 30, 31 തീയതികളിലാണ്’ആര്‍ട്ടിസ്റ്റ്സ് സിനിമ’യുടെ പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: