കാഞ്ഞിരപ്പള്ളി: നാട്ടില്‍ സാമാന്യം തരക്കേടില്ലാതെ യുവരാഷ്ട്രീയ നേതാവായി തിളങ്ങിയ പഞ്ചായത്ത് ജനപ്രതിനിധി കൂടിയായ യുവാവ് തട്ടിപ്പിലും തിളങ്ങി. അതും പോലീസിന്റെ പേര് പറഞ്ഞ്. യുവാവിനെ കണ്ടാല്‍ സുമുഖന്‍, തുവെള്ള വസത്രധാരി. തട്ടിപ്പ് പുറത്തറിഞ്ഞതോടെയല്ലേ നാട്ടിലെ സകല ഇമേജും തകര്‍ന്നടിഞ്ഞത്.
കഴിഞ്ഞയിടെ മുണ്ടക്കയം പ്രദേശത്ത് നടന്ന പീഡനകേസാണ് ഇയാളുടെ സാമര്‍ത്ഥ്യം കൊണ്ട് തട്ടിപ്പിന് സാഹചര്യമാക്കി മാറ്റിയത്. 1,65,000 രൂപ ഇത്തരത്തില്‍ ഇയാള്‍ വാങ്ങിയെടുത്തെന്നാണ് സൂചന. പീഡനകേസില്‍ പ്രതിയായി ആരോപിക്കപ്പെട്ടയാളെ സമീപിച്ച് ഈ കേസ് ഒത്തു തീര്‍പ്പാക്കി തരാമെന്നും അതിന് പോലീസിന് പണം നല്‍കണമെന്നും അറിയിച്ചു. ഇതിനായി ഡിവൈഎസ്പിയ്ക്ക് 50,000, സിഐയ്ക്ക് 25000, മുണ്ടക്കയം സ്റ്റേഷന് എസ്ഐയ്ക്കും മറ്റുള്ള വര്‍ക്കുമായി 30,000. ഇതിന്റെയെല്ലാം ഫീസായി തനിക്ക് 60,000 രൂപയും നല്‍കണമെന്നായി യുവാവിന്റെ ഡിമാന്റ്. പണം നല്‍കാനെന്ന വ്യാജേന പ്രതിസ്ഥാനത്തുള്ളയാളുമായെത്തി സിഐ ഓഫീസിലും, ഡിവൈഎസ്പി ഓഫീസിലും ഒറ്റയ്ക്ക് കയറിയ ഇയാള്‍ പണം പോലീസിന് കൈമാറിയെന്ന് പ്രതിയെ ബോധിപ്പിച്ചു.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഈ സംഭവുമായി ബന്ധപ്പെട്ട് വടിവാള്‍, ആസിഡ് ആക്രമം ഉണ്ടായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തില്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് പണം വാങ്ങിയ വിവരം അറിയുന്നത്. കാര്യം വിശദമായി ചോദിച്ചപ്പോഴാണ് പോലീസിനെ മൊത്തം വിലപേശി കാശ് അടിച്ചുമാറ്റിയത് വ്യക്തമായത്. തട്ടിപ്പുകാരനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസിന്റെ ഭാഷയില്‍ തന്നെ വിരട്ടിയപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തു വന്നത്. കള്ളിവെളിച്ചത്തായതോടെ രണ്ട് മണിക്കൂറിനുള്ളില്‍ തട്ടിയെടുത്ത പണം തിരികെ നല്കി ജനപ്രതിനിധി ഏമാന്മാരുടെ കാലുപിടിച്ചുവെന്നാണ് കേട്ടത്. നാട്ടില്‍ ശിമ്പളനായി തുവെള്ള വേഷമണിഞ്ഞ് ചെത്ത് സ്കൂട്ടറില്‍ കറങ്ങിയ യുവാവ് ഇങ്ങനെ ആരില്‍ നിന്നൊക്കെ പണം വാങ്ങിയുട്ടുണ്ടെന്നാണ് ജനങ്ങളുടെ ചോദ്യം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: