പെരുമ്പാവൂര്‍: വെങ്ങോല കദളിപ്പറമ്പ് ഭാഗത്ത് ആളൊഴിഞ്ഞപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 35 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പാലക്കാട് എക്സൈ സ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക്സ് സ്പെ ഷ്യല് സ്ക്വാഡ് 16 കന്നാസ് സ് പിരിറ്റും സ്പിരിറ്റുകടത്തിയ സ് ക്വാഡകാറും ഉണ്ണി, ബെന്‍സില്‍ എന്നിവരെയും ഇന്നലെ രാവി ലെ പിടികൂടിയിരുന്നു.
കേസില്‍ പ്രതിയായ ഉണ്ണിയുടെ വീട് പെ രുമ്പാവൂരിലാണെന്നും ഇയാള്‍ കാര്‍ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് നടത്തുന്നയാളാണെന്നും മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉണ്ണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേ റൊരു വാഹനത്തിന്റെ താക്കോ ല്‍ ലഭിച്ചിരുന്നു. എന്നാല്‍ വീട്ടിലോ പരിസരങ്ങളിലൊ നടത്തി യ അന്വേഷണത്തില്‍ വാഹനം കാണാത്തതിനെ തുടര്‍ന്ന് നടത്തിയതെരച്ചിലിലാണ് ഒരുകിലോമീറ്റര്‍ അകലെ കദളിപ്പറമ്പ് ഭാഗത്ത് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് സ്പിരിറ്റുംകാറും കസ്റ്റഡിയിലെടുത്തു.
എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ പരിശോധനയിലാ ണ് സ്പിരിറ്റും കാറും പിടികൂടിയത്. റെയ്ഡില്‍ അസി. എക് സൈസ് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന്, പ്രിവന്റീവ് ഓഫീസര്‍ ജബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈജു, സു നീഷ്കുമാര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: