കൊച്ചി: ഫിഷറീസ് വകുപ്പില്‍ നടക്കുന്ന അഴിമതി വകുപ്പ്മന്ത്രി കെ. ബാബുവിന്റെ അറിവോടെയെന്ന് ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതി.
ട്രേഡ് യൂണിയന് നേതാക്കളും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് അഴിമതിക്ക് പിന്നില്‍. ഫിഷറീസ് വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്ന് പരക്കെ പാട്ടാണെങ്കിലും ട്രേഡ് യൂണിയന് നേതൃത്വം നിശബ്ദത പാലിക്കുന്നത് ഇതിന് തെളിവാണ്. ദേശീയ ജലപാതയുടെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം പിടിച്ചെടുക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത്. ദേശീയ ജലപാതയ്ക്ക് 50 മീറ്റര്‍ മാത്രമാണെന്നിരിക്കെ പണം കൈപ്പറ്റിയിരിക്കുന്നവര്‍ക്ക് ഇവിടെ ഊന്നിക്കുറ്റിയോ ചീനവലയോ ഇല്ല. യഥാര്‍ത്ഥ ഉൗന്നി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല, സമിതി ചൂണ്ടിക്കാട്ടി.
ഉള്‍നാടന്‍ മേഖലയിലെ ദരിദ്ര മത്സ്യത്തൊഴിലാളികളെ സഹായിക്കേണ്ട മന്ത്രി വാഗ്ദാനം പ്രചരിപ്പിച്ച് ഈ കൂട്ടരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രി നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സ്വജനപക്ഷപാതവും വോട്ടുകിട്ടാനുള്ള അടവുതന്ത്രവുമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷി ചെയ്യാന ഒരു സെന്റ് ഭൂമിപോലും സ്വന്തമായിട്ടില്ലായെന്നിരിക്കെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വന്‍ തുകയാണ് ചെലവിടുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല.
ദേശീയ ജലപാതയുടെ പേരില്‍ ഉള്‍നാടന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ലൈസന്‍സ് വിലക്ക് വാങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയ ജലപാതയുടെ അമ്പതു മീറ്റര്‍ പരിധിയിലല്ലാത്ത ഊന്നി-ചീനവലയുടെ ലൈസന്‍സ് സര്‍ക്കാര്‍ പണം നല്കി വിലയ്ക്ക് വാങ്ങുകയാണ്.
ടൂറിസം റിസോര്‍ട്ട് ഭൂമാഫിയകള്‍ക്ക് ഉള്‍നാടന്‍ ജലാശയങ്ങള്‍ ഏറ്റെടുത്ത് നല്‍കലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കും. ഇതിനെതിരെ മത്സ്യത്തൊഴിലാളികളെ യോജിപ്പിച്ചുകൊണ്ട് പ്രക്ഷോഭണത്തിനിറങ്ങുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്. ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: