മുണ്ടക്കയം: രാത്രിക്കാല ഓട്ടോറിക്ഷ സര്‍വീസില്‍ പൊലീസ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. മലയോര മേഖലയില്‍ രാത്രിക്കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ റിക്ഷകളില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്താത്തത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ഇടയാക്കുന്നു. മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി ,പെരുവന്താനം, പാറത്തോട് കാഞ്ഞിരപ്പളളി പട്ടണങ്ങളിലെ രാത്രികാല സര്‍വീസുകളുമായി ബന്ധപെട്ടു സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. പഞ്ചായത്ത് അംഗീകരിച്ചു പെര്‍മിറ്റ് നല്കിയ ഓട്ടോറിക്ഷകള്‍ മാത്രമെ പട്ടണത്തില്‍ സര്‍വീസ് നടത്താവുഎന്ന നിര്‍ദേശത്തിനു ഇവിടെ പുല്ലു വിലയാണ് നല്‍കുന്നത്. രാത്രികാലങ്ങളില്‍ സവാരിക്കുമുമ്പ് പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന നിര്‍ദേശമുണ്ടങ്കിലും പലരും ഇതു ചെയ്യുന്നില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവരുമായ നിരവധിപേര്‍ രാത്രികാലങ്ങളില്‍ സവാരി നടത്തുന്നുണ്ട്. രാത്രിയില്‍ ഗ്രാമീണ മേഖലയിലേക്കു പോകുന്നവരില്‍ നിന്നും ഇത്തരക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. ഓട്ടോ കൂലി കുറച്ചു നല്‍കാമെന്നു പറഞ്ഞു സവാരി തുടങ്ങുന്നവര്‍ യാത്ര അവസാനിക്കുമ്പോള്‍ അമിതകൂലി ചോദിച്ചു യാത്രക്കാരുമായി മുഷിയുന്നതും സംഘര്ഷത്തിലവസാനിക്കുന്നതും മലയോരമേഖലയില്‍ പതിവാണ്. സ്ത്രീകളും കുട്ടികളുമായി യാത്രചെയ്യുന്നവര്‍ സംഘര് ഷമൊഴിവാക്കി പണം നല്‍കുകയാണ് ചെയ്യുന്നത്. അനധികൃത ഡ്രൈവ ര്‍മാര്‍ക്ക് വാഹനമോടിക്കാന്‍ അവസരം നല്‍കരുതെന്ന ഓട്ടോ തൊഴിലാളികളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടങ്കിലും നടപ്പിലായിട്ടില്ല.
രണ്ടു വര്‍ഷം മുമ്പ് മുണ്ടക്കയം വരിക്കാനി ഭാഗത്ത് പാര്‍ക്കു ചെയ്തിരുന്ന ലോറിയില്‍ നിന്നും ഡീസലും ബാറ്ററിയും മോഷ്ടിച്ച കേസില്‍ പൊലീസ് പിടികൂടിയത് ടൗണിലെ ഓട്ടോ തൊഴിലാളികളായ ചിലരെയാണ്. വ്യാജന്മാരെ പിടികൂടുന്നതിനായി രാത്രി കാലങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: