ന്യൂദല്‍ഹി: വികാര നിര്‍ഭരമായ, ദേശീയതയുടെ സുഗന്ധം നിറഞ്ഞ, രംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പാര്‍ലമെന്റിന്റെ കല്പ്പടവുകളില് ശിരസു നമിച്ച്, കൈകള്‍ കൂപ്പി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കയറിയ കാഴ്ച ഏവരിലും ദേശീയബോധം ജ്വലിപ്പിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ബിജെപി പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്രമോദി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഓരോ പരമാണുവിലും ഭാരതത്തെ സ്നേഹിക്കുന്ന ഭാവി പ്രധാനമന്ത്രിയെ ലോകത്തിനു കാണിച്ചുകൊടുത്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അങ്ങേയറ്റം പരിപാവനതയോടെയാണ് മോദി ലോകരാജ്യങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നാണ് മോദിയുടെ ഘനഗംഭീരമായ ശബ്ദത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മുഴങ്ങിയത്.
ഇത്രവലിയ വിജയം സമ്മാനിച്ചതിന് ബിജെപി നരേന്ദ്രമോദിയോട് എന്നും കൃപയുള്ളവരായിരിക്കും എന്നു പറഞ്ഞവസാനിപ്പിച്ച ലാല്‍കൃഷ്ണ അദ്വാനിയുടെ പ്രസംഗത്തില്‍ നിന്നാണ് നരേന്ദ്രമോദി പ്രസംഗിച്ചു തുടങ്ങിയത്. അദ്വാനിജി ഉപയോഗിച്ച കൃപ എന്ന വാക്ക് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി പാര്‍ട്ടി നല്കിയ വലിയ ദൗത്യത്തിന്റെ അഭിമാനത്താല്‍ കണ്ണീരൊലിപ്പിച്ചത് സെന്‍ട്രല്‍ ഹാളിനെ സ്തബ്ധമാക്കി. കൊടുങ്കാറ്റുപോലെ രാജ്യമാകെ സഞ്ചരിച്ച് യുപിഎ സര്‍ക്കാരിനെയും തനിക്കെതിരെ നിന്ന രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും നേരിട്ട അതിശക്തെന്റ കണ്ണുകള്‍ നിറഞ്ഞൊഴുകിയതോടെ പ്രസംഗം അല്പ്പനേരത്തേക്ക് നിലച്ചു. മുഴുവന്‍ ബിജെപി നേതാക്കളും കണ്ണീര്‍വാര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് സെന്‍ട്രല്‍ ഹാളില്‍ കണ്ടത്. ഭാരതമെന്റെ അമ്മയാണെന്നതുപോലെ ബിജെപിയും എന്റെ അമ്മയാണെന്നും ഒരു അമ്മയ്ക്ക് ചെയ്യുന്ന സേവനത്തെ കൃപയെന്ന വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കരുതെന്നും മോദി ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
നേരത്തെ മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം അദ്വാനി പൂച്ചെണ്ട് നല്കാനെത്തിയപ്പോഴും സഭ വികാരസാന്ദ്രമായി. തെന്റ കാല് തൊട്ട് വന്ദിച്ച മോദിയെ ചേര്‍ത്തണച്ച അദ്വാനിയും ഒരു വേള വിങ്ങിപ്പൊട്ടിപ്പോയി. ആ ഉരുക്കു മനുഷ്യെന്റ മിഴികളും സജലങ്ങളായി.
ദേഹത്ത് ഒരൊറ്റ മുണ്ടും കയ്യില്‍ ഹരിതകുങ്കുമ പതാകയുമായി റാലികളില്‍ അണിനിരന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നതിനാവണം പുതിയ സര്‍ക്കാരിന്റെ ഭരണമെന്ന് മോദി പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: