കണ്ണൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്ന്നഡിസിസി യോഗത്തില്‍ നിന്നും കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് ക്ഷുഭിതനായി ഇറങ്ങിപ്പോയി. ഇന്നലെ വൈകിട്ട് മൂന്നിനു ഡിസിസി ഓഫീസ് ഹാളില്‍ യോഗം ആരംഭിച്ച് ം മിനുട്ടുകള്‍ക്കകം സുധാകരന് ഇറങ്ങിപ്പോവുകയായിരുന്നു.
സുധാകരനെ നിരന്തരമായി വിമര്‍ശിക്കുന്ന കെ.പിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന് യോഗത്തില്‍ പങ്കെടുത്തതാണ് കാരണം. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ രാമകൃഷ്ണന് ഒരു സ്വകാര്യ ഇന്റര്‍നെറ്റ് മാഗസിന് അഭിമുഖം നല്കി സുധാകരനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ പി. രാമകൃഷ്ണന്, കെ.പി. നൂറുദ്ദീന്‍, സതീശന് പാച്ചേനി തുടങ്ങിയവരുള്‍പ്പെടുന്ന എ- ഗ്രൂപ്പ് കാലുവാരിയെന്നാരോപിച്ചാണ് സുധാകരന് ഇറങ്ങിപ്പോയത്.
തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മിക്ക നേതാക്കളും യോഗത്തില്‍ സംബന്ധിച്ചിരിക്കെയാണ് കെ. സുധാകരന് ഇറങ്ങിപ്പോയത്.
സരിത എസ്. നായര്‍ വിഷയത്തില്‍ ആരോപണ വിധേയനായെങ്കിലും സ്ഥലം എംഎല്‍എ കൂടിയായ എ.പി. അബ്ദുളളക്കുട്ടി കെ. സുധാകരനു വേണ്ടി പ്രചരണത്തിനു ഇറങ്ങിയിരുന്നില്ല. ഇക്കാര്യം അന്നു തന്നെ പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിരുന്നതുമാണ്.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിഷയത്തില്‍ കൊട്ടിയൂര്‍ ജനതയുടെ ആശങ്ക ദൂരീകരിക്കാന്‍ കെ. സുധാകരനോ പാര്‍ട്ടി നേതൃത്വമോ തയാറായിരുന്നില്ലെന്ന ആരോപണം കൂടി നിലനില്‍ക്കെയാണ് സുധാകരന് വീണ്ടും പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്.
ഈ സാഹചര്യത്തിന്റെ പ്രതിഫലനമായി തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ അടക്കം സുധാകരന് വന്‍ തോതില്‍ വോട്ടുകുറയുകയും ചെയ്തു. അഡ്വ.സണ്ണി ജോസഫിനായിരുന്നു പേരാവൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നല്‍കിയിരുന്നത്. ഇക്കാര്യം സണ്ണി ജോസഫിനോടു രൂക്ഷമായ ഭാഷയില്‍ സുധാകരന് പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: