മുണ്ടക്കയം: കാലപഴക്കത്താല്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് അപകട ഭീഷണിയില്‍. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഒന്നാം നമ്പര്‍ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. 1985ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലേലം ചെയ്ത് പഞ്ചായത്ത് സ്വകാര്യ വ്യക്തികള്‍ക്കു നല്കിയ കെട്ടിടം കാലപ്പഴക്കത്താല്‍ തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്.
മൂന്നു നിലകളിലായി 29 ഓളം കടമുറികളാണുളളത്. ആശുപത്രി,ലോഡ്ജ് തുടങ്ങിയവിവിധ സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. വെളളം, കക്കൂസ് സൗകര്യങ്ങള്‍ ഇവിടെയില്ല. 29 വര്‍ഷം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ അറ്റ കുറ്റപണി ചെയ്തു നല്കാന് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ആല്‍മരം വളര്‍ന്ന് കെട്ടിടത്തില്‍ ചൂറ്റിയിരിക്കുന്നതിലൂടെ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വിവിധ ഭാഗത്ത് ഭിത്തികള്‍ വിണ്ടു കീറിയ അവസ്ഥയിലാണ്. മുമ്പ് കെട്ടിടത്തിലെ കച്ചവടക്കാര്‍ ആവശ്യപെട്ടതനുസരിച്ച് ആല് വളളിചെത്തികളഞ്ഞിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വീണ്ടു മരം വളര്‍ന്നു കെട്ടിടത്തില്‍ പടര്‍ന്നു.
പ്രതിമാസം ആയിരംമുതല്‍ മൂവായിരത്തിയഞ്ഞൂറു രൂപവരെ വാടക വാങ്ങുന്നുണ്ട്. എല്ലാമാസവും അഞ്ചാംതീയതി കഴിഞ്ഞാല്‍ 24ശതമാനം പിഴപലിശയും നല്‍കണം. എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്താത്തത് ജനങ്ങളോടുളള വെല്ലുവിളിയാണന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: