കൊച്ചി: അടുത്തകാലത്ത് വിവാദവിഷമായ പട്ടണത്തുനിന്ന് നാല്‍പ്പതില്‍പ്പരം ചേരനാണയങ്ങള്‍ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇവിടെനിന്ന് ഒരു റോമന്‍ നാണയം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മുസിരീസ് ഇവിടെയായിരുന്നുവെന്ന് സ്ഥാപിക്കാനാവില്ല’-പ്രശസ്ത ചരിത്രകാരന് ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ ലഭിച്ച നാണയ ശേഖരങ്ങളെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കൂണുപോലെ മുളച്ചുകാണുന്ന ന്യുമിസ്മാറ്റിക് സൊസൈറ്റികള്‍ നാണയ പഠനമല്ല പുരാനാണയ വ്യാപാര ചര്‍ച്ചകളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പൈതൃക മ്യൂസിയങ്ങളൊന്നും ശാസ്ത്രീയമായി നിര്‍മിക്കപ്പെടുന്നില്ല’യെന്ന് പ്രസിദ്ധ മ്യൂസിയോളജിസ്റ്റും കച്ച് മ്യൂസിയത്തിന്റെ മുന്‍ ക്യൂറേറ്ററുമായ ഡോ.സതീഷ് സദാശിവന് അഭിപ്രായപ്പെട്ടു. ശാസ്തീയമായി വില്ലേജ് മ്യൂസിയങ്ങളും പ്രാദേശിക മ്യൂസിയങ്ങളും നിര്‍മിക്കുന്നത് എങ്ങനെ സംസ്കാരപഠനത്തിന്റെ ഗ്രാഫായി മാറ്റാമെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎച്ച്എസിന്റെ കേരള ഹെറിറ്റേജ് സര്‍വേ പദ്ധതിയുടെ ഉപദേഷ്ടാവ് കൂടിയാണ് ഡോ.സതീഷ്.
കേരളത്തിലെ പൈതൃക മ്യൂസിയങ്ങളില്‍ ഒരു ഗ്യാലറിയെങ്കിലും നാണയശേഖര പ്രദര്ശനത്തിനുണ്ടാവണം എന്ന് ഡോണ്‍ ബോസ്കോ ആവശ്യപ്പെട്ടു. ചരിത്രകാരന് പ്രൊഫ.എം.ജി.എസ്.നാരായണന് പങ്കെടുത്തു. ചടങ്ങില്‍ ഡോ.എന്‍.എം.നമ്പൂതിരി സ്വാഗതവും രജിസ്ട്രാര്‍ കെ.ആര്.സോന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: