കോട്ടയം: വാഹനപരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രികര്വഴിമാറി പോയതിന് പോലീസ് കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. ശനിയാഴ്ച വൈകിട്ട് അമയന്നൂര്‍ കവലയിലായിരുന്നു സംഭവം. അയര്‍ക്കുന്നം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഗോപകുമാറാണ് കുട്ടികളോട് അപമര്യാദയായി പെരുമാറിയത്.
എസ്എന്‍ഡിപിയോഗം യൂത്ത് മൂവ്മെന്റ് അമയന്നൂര്‍ യൂണിറ്റ് സംഘടിപ്പിച്ച കൗണ്‍സിലിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങിയ കുട്ടികളാണ് പോലീസിന്റെ പരാക്രമത്തിന് ഇരയായത്. വാഹന പരിശോധനയുമായി കവലയില്‍ നിന്ന പോലീസ് സംഘത്തെ കണ്ട് ഏതോ ഇരുചക്ര വാഹനാത്രക്കാരന് വഴിമാറിപ്പോയതിനെത്തുടര്ന്നായിരുന്നു സിപിഒ ഗോപകുമാര്‍ ആ വഴിവന്ന കുട്ടികളോട് അപമര്യാദയായി പെരുമാറിയത്.
കുട്ടികള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് ഇരുചക്രവാഹനം വഴിമാറിപ്പോയതെന്നാരോപിച്ചായിരുന്നു ഇത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഇവരോടും പോലീസ് അപമര്യാദയായി പെരുമാറി. ഗോപകുമാര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുമ്പോള്‍ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച യൂത്ത് മൂവ്മെന്റ് അമയന്നൂര്‍ യൂണിറ്റ് കമ്മറ്റി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: