കുമരകം: കുമരകവും തിരുവാര്‍പ്പും ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഇക്കുറി എല്‍ഡിഎഫിനെ കൈവിട്ടു. ഇത് പാര്‍ട്ടിക്ക് ഷോക്കായി. മിക്ക പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനൊപ്പം നിന്നിരുന്ന കുമരകവും തിരുവാര്‍പ്പും തങ്ങളെ കൈവിട്ടത്തിന്റെ ഞെട്ടല്‍ നേതൃത്വത്തില്‍ അങ്കലാപ്പു സൃഷ്ടിച്ചിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ ക്രമാതീതമായ വളര്‍ച്ച എല്‍ഡിഎഫിന്റെ വോട്ടു കുറയാന്‍ പ്രധാനകാരമായി.
ഇക്കുറി തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗണ്യമായി വോട്ടുപിടിച്ചിരുന്നു. ഇത് വരാനിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാം. സിപിഎം അണികളില്‍ വന്ന മനംമാറ്റം മൂലം അവരുടെ വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപിക്കു നേടാനായത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു കാരണമായി.
ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പതിവിന് വിപരീതമായി പതിനായിരത്തില്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേടാനായത്. മോദിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തില്‍ വരുന്നതോടെ ഈ മേഖലയിലെ കമ്മ്യൂണിസ്റ്റ് ആധിപത്യം പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് തല മുതിര്‍ന്ന പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇക്കുറി ജനങ്ങള്‍ മേഖലയില്‍ വേറിട്ടു ചിന്തിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായെങ്കിലും വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ഗുണം ചെയ്യും. എന്‍ഡിഎയുടെ വമ്പിച്ച തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കുമരകത്ത് നടന്ന ബൈക്കുറാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ്് അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: