കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കുന്നത്ത്നാട് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടന്ന കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ലീഡുയര്‍ത്തിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. ചാക്കോ. രണ്ട്, മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. എല്‍ഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ലീഡ് നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് അവസാന റൗണ്ട് വരെ കണ്ടത്.
പതിമൂന്നര റൗണ്ട് വോട്ടെണ്ണലാണ് ഇവിടെ നടന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പി.സി ചാക്കോ 4001 വോട്ടും ഇന്നസെന്റ് 3124 വോട്ടുമാണ് നേടിയിരുന്നത്. ബി.ജെ.പിയുടെ ബി.ഗോപാലകൃഷ്ണന് 1077ഉം ആംആദ്മിയുടെ കെ.എം നൂര്‍ദ്ദീന്‍ 1066ഉം വോട്ടുകളുണ്ടായിരുന്നു. നിഷേധവോട്ടായ നോട്ടയാകട്ടെ 76ഉം. 10799 വോട്ടുകളായിരുന്നു ഇവിടെ ആദ്യഘട്ടത്തിലെണ്ണിയത്. ആലുവയുടെ ആദ്യഘട്ടഫലത്തില് ഇസെന്റിന് 211 വോട്ടിന്റെ ലീഡ് കിട്ടി. ആലുവ നിയോജക മണ്ഡലത്തില്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്നസെന്റ് തന്നെയായിരുന്നു മുന്നില്‍. ആദ്യ റൗണ്ടില്‍ ഇവിടെ ഇന്നസെന്റ് 5072 വോട്ടുകളാണ് നേടിയത്. പി.സി. ചാക്കോ 4861 വോട്ടും ബിജെപിയുടെ ബി. ഗോപാലകൃഷ്ണന് 1258 വോട്ടുകളുമാണ് നേടിയത്.
രണ്ടാംഘട്ടത്തില്‍ പെരുമ്പാവൂരും അങ്കമാലിയിലും പി.സിക്ക് ലീഡ് കിട്ടിയപ്പോള്‍ കുന്നത്തുനാടും ആലുവയും ഇന്നസെന്റിനൊപ്പം നിന്നു. മൂന്നാാംഘട്ടത്തില് കുന്നത്തുനാട് ലീഡ് നേടിയപ്പോള്‍ ആലുവയുടെ ലീഡ് ഇന്നസെന്റ് കൈവിട്ടു. പകരം അങ്കമാലി നേടി. പെരുമ്പാവൂരും ആലുവയും ഈ ഘട്ടത്തില്‍ പി.സിക്കൊപ്പമായിരുന്നു. നാലാംഘട്ടത്തിലും അഞ്ചാംഘട്ടത്തിലും ഇതേ ഈ രീതിയില്‍ തയൊയിരുന്നു രണ്ടുപേര്‍ക്കും ലീഡ്. ആറാംഘട്ടത്തില്‍ ആലുവയും അങ്കമാലിയും പെരുമ്പാവൂരും പിടിച്ച് പി.സി ചാക്കോ ലീഡ് കൂട്ടി. ഏഴാംഘട്ടത്തില്‍ നാലുമണ്ഡലങ്ങളിലെയും ലീഡ് പി.സിക്കൊപ്പമായിരുന്നു. എട്ടാംഘട്ടത്തില്‍ പെരുമ്പാവൂരും കുന്നത്തുനാടും വീണ്ടും ഇന്നസെന്റ് ലീഡ് നേടി. ഒമ്പതാംഘട്ടത്തിലും പത്താംഘട്ടത്തിലും പതിനൊന്നാം ഘട്ടത്തിലും ഈ സ്ഥിതി തുടര്‍ന്നു. കുത്തുനാട്ടലെ അവസാനഘട്ട വോട്ടെണ്ണലില്‍ 53518 വോട്ടുകള്‍ ഇന്നസെന്റിനും 51133 വോട്ടുകള്‍ പി.സിക്കുമായിരുന്നു.
10 മിനിട്ടോളം താമസിച്ചാണ് വോട്ടെണ്ണല്‍ ആരംഭിച്ചതെന്ന ആക്ഷേപവുമുണ്ട്. ഒമ്പത് മണിക്ക് ശേഷമാണ് ആദ്യഫലം പുറത്ത് വിട്ടത്.
കുന്നത്തുനാട്, ആലുവ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അര മണിക്കൂറോളം വൈകി. ബാറ്ററി ചാര്‍ജ് കുറഞ്ഞതാണ് കാരണം. കൗണ്ടിംഗ് മെഷീന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തതിനെ തുടര്‍ന്ന് ആശയക്കുഴപ്പം നിലനിന്നിരുന്നു.നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നത്. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായിരുന്നില്ല. ഡിസ്പ്ലെ ബോര്‍ഡും വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പൊരിവെയിലത്ത് കുടിവെള്ളം കിട്ടാതെ വലഞ്ഞതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: