കൊച്ചി: ജല വകുപ്പിലെ ഉന്നതരുടെ പിന്തുണയോടെ അനധികൃതമായി വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റുന്നതായി സൂചന. നൂറു മുതല്‍ 400 അടിവരെ ഭൂമിതുരന്ന് പൈപ്പുകള്‍ സ്ഥാപിച്ചാണ് വെള്ളം എടുക്കുന്നത്. ഇതിനായി അത്യാധുനിക ഋഗുകളാണ് ജില്ലയില്‍ പലയിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴല്‍കിണര്‍ ലോബികളാണ് ഇതിനു പിന്നില്‍ എന്നാണ് വിവരം. ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതിവാങ്ങി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമെ കുഴല്‍കിണറുകള്‍ നിര്മിക്കാവു എന്നാണ് ചട്ടം. കുഴല്‍കിണര്‍ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടത്തുന്നതിന് സംസ്ഥാന ഭൂഗര്ഭജലവകുപ്പിന് പ്രത്യേകം ഫീസും നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാല്‍ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ജലം ഊറ്റല്‍ വ്യാപകമാക്കുന്നത്.
ഇത്തരത്തില്‍ ശുദ്ധജലം കടത്തുന്ന ലോബികളുടെ ഏജന്‍സികള്‍ ജില്ലയില്‍ തഴച്ചു വളരുകയാണ്. വെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ അനുമതിയില്ലെങ്കിലും സ്വകാര്യ ഏജന്‍സികള്‍ മണ്ണുതുരന്ന് പൈപ്പുകള്‍ സ്ഥാപിച്ചും പാറഖനനം ചെയ്തും ഭൂഗര്‍ഭജലം ഊറ്റുകയാണ് ചെയ്യുന്നത്. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഋഗുകള്‍ എത്തിച്ചാണ് കുഴല്‍ കിണറുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് എയര്‍ കംപ്രസറുകള്‍ വഴിയാണ് അന്യസംസ്ഥാന ഋഗുകള്‍ ഭൂമി തുരന്ന് നീരുറവ ഊറ്റുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ വെള്ളം ഊറ്റുന്നത് പ്രദേശത്തെ കുളങ്ങളിലെയും കിണറുകളിലെയും വെള്ളം പൂര്‍ണ്ണമായും വറ്റുന്നതിന് ഇടവരുത്തും.
ഇപ്പോള്‍ തന്നെ എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു. ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി കുറയുന്നതായി ഭൂഗര്‍ഭജല വകുപ്പിന്റെ പഠനങ്ങളും പറയുന്നുണ്ട്. കേരളത്തില്‍ ശുദ്ധജലവിതരണം നടത്തുന്ന പലസ്ഥാപനങ്ങളും വ്യക്തികളും ഒരേ പറമ്പില്‍ തന്നെ ഒന്നിലേറെ കുഴല്‍കിണറുകള്‍ താഴ്തിയാണ് ഈ അക്രമത്തിനു മുതിരുന്നത്. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നതിന് സംസ്ഥാനത്തെ പല പ്രമുഖ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനികളും, കുടിവെള്ള വിതരണക്കാരുമാണ് നേതൃത്വം നല്‍കുന്നത് എന്നും സൂചനയുണ്ട്. ഈ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടാത്തതിലും ദുരൂഹത ഉള്ളതായ് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും 15 ദിവസം മുന്‍പെങ്കിലും ജില്ലാ കലക്ടര്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണം എന്നാണ് വ്യവസ്ത.
തമിഴ്നാട്ടില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച കുഴല്‍ കിണറുകളില്‍ വീണ് ധാരാളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ നിര്‍മ്മിക്കുന്ന ഇത്തരം കുഴല്‍ കിണറുകള്‍ അപകടങ്ങള്‍ വരുത്തിവക്കും എന്നും ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന ഏജന്‍സിയുടെ പേരും വിലാസവും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ നിര്‍മാണസ്ഥലത്ത് സ്ഥാപിക്കണം. കിണറിനുചുറ്റും അരമീറ്റര്‍ നീളത്തിലും വീതിയിലും 60 സെന്റീമീറ്റര്‍ കനത്തിലും കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോം പണിയണം. കിണറിന്റെ മുകള്ഭാഗം ഉറപ്പുള്ള അടപ്പുകൊണ്ട് മൂടണം എന്നൊക്കെ സുപ്രീകോടതി ഉത്തരവുണ്ടായിട്ടും ഇതൊന്നും പാലിക്കാതെയാണ് കേരളത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം കൊഴുക്കുന്നത് എന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. പലതും 400 അടിവരെ ആഴത്തില്‍ ഭൂമിതുരന്നാണ് കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത് എന്നത് അപകടത്തിന്റെ തോത് വര്ത്ഥിപ്പിക്കും എന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: