കൊച്ചി: മഹാകവി കാളിദാസ സാംസ്ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ ടി.എം.വി. ഷേണായ് അവാര്‍ഡ് കൊച്ചി മുന്‍ മേയര്‍ അഡ്വ. കെ. ബാലചന്ദ്രന് നല്കി. ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് അവാര്‍ഡുദാനം നിര്‍വഹിച്ചത്.
സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മൂല്യച്യുതി സംഭവിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ കേരളത്തിന്റെ വായനശീലം രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്ത് സ്വാധീനം ചെലുത്തിയിരുന്നു. ലൈബ്രറികളുടെ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് കാര്ത്തികേയന് അഭിപ്രായപ്പെട്ടു.
സമര്‍പ്പണബോധത്തിന്റെ പ്രതീകമായിരുന്ന ടി.എം.വി. ഷേണായിയെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പി. രാമചന്ദ്രന് (വേണു) അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു, ചാള്‍സ് ഡയസ് എംപി, ഹൈബി ഈഡന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കെ.എല്‍. മോഹനവര്‍മ്മ, ഫാ. റോബിന് കണ്ണന്‍ചിറ, സി.ജി. രാജഗോപാല്‍, പി.എച്ച്. ഹനീഫ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: