ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വര്‍ജി 2014 ഏപ്രില്‍ എട്ടിന് ശശി തരൂരിനെഴുതിയ തുറന്ന കത്തിലെ ചില പരാമര്‍ശങ്ങളാണ് ഇതെഴുതുവാന്‍ പ്രേരകമായത്. താന്‍ ഹൈന്ദവ ധര്മത്തില് വിശ്വസിക്കുന്ന ആളാണെന്നും മറ്റു വിശ്വാസികളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന ഹിന്ദു തീവ്രവാദിയല്ലെന്നും ശശി തരൂര്‍ എഴുതിയതായി കാണുന്നു. മുസ്ലിം ഭരണാധികാരികള്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ ഒന്നും തകര്‍ത്തിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം തരൂര്‍ തന്റെ പുസ്തകത്തിലൂടെ നടത്തുന്നതായും പരമേശ്വര്‍ജി പരാമര്‍ശിച്ചു കാണുന്നു. വൈദേശിക ആക്രമണകാരികളുടെ മതാന്ധതയും കൊടുംക്രൂരതയും തമസ്കരിക്കാനുള്ള ശശി തരൂരിന്റെ ശ്രമം ഒറ്റപ്പെട്ട ഒന്നല്ല. മുസ്ലിം വിശ്വാസം സ്ഥാപിതമായതു മുതല്‍ തന്നെ അത് മറ്റു വിശ്വാസികള്‍ക്ക് നേരെ നടത്തിയിട്ടുള്ള അതിക്രമം വിവരണാതീതമാണ്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും. എഡി എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ തുടങ്ങി മുഹമ്മദ് ഗസ്നി, മുഹമ്മദ് ഗോറി, അലാവുദ്ദീന്‍ ഖില്‍ജി, ഔറംഗസേബ് തുടങ്ങിയവരില്ക്കൂടി ഭാരത സൈനികര്‍ക്കു നേരെ കാശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ഭീകരാക്രമണങ്ങളിലൂടെയും അത് ഇന്നും തുടരുന്നു. വൈദേശിക മതാന്ധന്മാരുടെ ഭരണകാലഘട്ടത്തില്‍ ഭാരതസംസ്കാരവും അതിന്റെ വിശ്വാസികളും നേരിടേണ്ടിവന്ന ക്രൂരത വിവരണാതീതമാണ്.
മുസ്ലിങ്ങള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിട്ടില്ലെന്നും മറ്റും ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് സ്ഥാപിക്കാന്‍ കപട മതേതരവാദികളും കൂലിയെഴുത്തുകാരായ ചരിത്രകാരന്മാരും ശ്രമിച്ചു വന്നിരുന്നു. രാമജന്മഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ജഡ്ജിമാരെല്ലാം തന്നെ ബാബ്റി കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത് മുന്‍പ് ക്ഷേത്രം നിന്നിരുന്ന സ്ഥാനത്താണെന്നും പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുപയോഗിച്ചാണ് ബാബ്റി കെട്ടിടം പടുത്തുയര്‍ത്തിയിരിക്കുന്നതെന്നും സംശയലേശമന്യേ കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേതുള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ തര്‍ക്കസ്ഥലത്തെ ഭൂമി കുഴിച്ച് പരിശോധന നടത്തി നല്കിയ റിപ്പോര്‍ട്ടുകള്‍ സഹിതമുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമാണ് അലഹബാദ് ഹെക്കോടതി വിധി പുറപ്പെടുവിച്ചിട്ടുളളത്. ഇതിനുശേഷവും ശശി തരൂരും മറ്റ് കപടമതേതരവാദികളും വൈദേശിക മതാന്ധന്മാരെ ന്യായീകരിക്കാനും സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്; സാധാരണ ജനത്തിന്റെ ചരിത്രബോധത്തെ അവഹേളിക്കലുമാണ്. മുസ്ലിം ആക്രമണകാരികള്‍ ഇന്ത്യന്‍ സംസ്കാരത്തോടും ജനതയോടും കാണിച്ചിട്ടുള്ള സമാനതകള്‍ ഇല്ലാത്ത ക്രൂരതകള്‍ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ എല്ലാം തന്നെ ശരിവയ്ക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു തന്റെ ലോകചരിത്രാവലോകനത്തില്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ അതേപോലെ താഴെ കൊടുക്കുന്നു. (Glimpses of world History by Jawaharlal Nehru, Ninth Edition 1994, published by Jawaharlal Nehru Memorial Fund, Teenmurti House, New Delhi 110 011)
തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കുത്തബ്മിനാറും മറ്റു കെട്ടിടങ്ങളും നിര്‍മിച്ചതിനെക്കുറിച്ച്:
“”They (Delhi sultans)were fond of building also, and they like size in building. Qutub-Ud-din started building the Qutob Minar, the great tower near Delhi which you know so well. His successor Iltumish finished the tower and also built near it some beautiful arches, which still exist. The materials for these buildings were almost all take from old Indian building, chiefly temples.”(പേജ് 212)
അമുസ്ലിങ്ങള്‍ നല്‍കേണ്ട മതനികുതിയായ (ഹിന്ദുവായി ജനിച്ച നാട്ടില്‍ ജീവിക്കുന്നതിന് നല്‍കേണ്ട നികുതി) ജസിയ ചുമത്തിയതിനെക്കുറിച്ചും അത് നല്കാന് കഴിവില്ലാത്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകേണ്ടിവന്നതിനെക്കുറിച്ചും പറയുന്നതിങ്ങനെ:
”People whoever not Muslims had to pay a special tax, a poll-tax, ‘Jazya’, as it was called. This was a great burden on the poor. Many would change their religion just to escape it.” (പേജ്: 214)
ഷാജഹാന്റെ മത അസഹിഷ്ണതയെക്കുറിച്ച് ”He (Shajahan) was intolerant in religion……..” (പേജ് 314)
മതാന്ധതയുടെയും അസഹിഷ്ണുതയുടെയും പര്യായമായിരുന്ന ഔറംഗ്സേബിന്റെ മതപീഡനങ്ങളെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍:
.. in the reign of Aurengazeb, there was a determined attempt to prosecute Hindus by destruction of temples and re-imposition of the hated jizya poll tax….”(പേജ് 313)
ഔറംഗസേബ് കര്‍ക്കശക്കാരനായ മതവിശ്വാസിയും മതഭ്രാന്തനും തന്റേതല്ലാത്ത മതവിശ്വാസങ്ങളോട് തെല്ലും സഹിഷ്ണുത ഇല്ലാത്ത ആളും ഹിന്ദുക്കളെ മനഃപൂര്‍വം ദ്രോഹിക്കുന്ന നയം സ്വീകരിച്ചിരുന്നുവെന്നും മതനികുതിയായ ജസിയ വീണ്ടും ഏര്‍പ്പെടുത്തിയും ഹിന്ദുക്കളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും സാധ്യമാകുന്നിടത്തോളം ഒഴിവാക്കിയും രജപുത്രരെ ആക്രമിച്ചുവെന്നും ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് തവിടുപൊടിയാക്കിയെന്നും വിവരിക്കുന്ന ഭാഗം:
He (Aurengazeb) was an austere puritan, a bigot, tolerating no religion but his own……… Deliberately he laid down a policy of prosecuting the followers of Hindu religion….. He re-imposed the ‘Jizya’ tax on Hindus; he excluded Hindus from Office as far as possible; he gave offense to Rajput nobles; …………; he destroyed Hindu temples by thousands and many a beautiful old building of the past was thus reduced to dust.(പേജ് 314)
ഒമ്പതാം സിഖ് ഗുരു തേജ് ബഹാദൂറിനോട് ഇസ്ലാംമതം സ്വീകരിക്കാന്‍ ഔറംഗസേബ് ആവശ്യപ്പെടുകയും അതിന് തയ്യാറാകാതിരുന്ന തേജ് ബഹാദൂറിനെ വധിച്ചതിനെക്കുറിച്ച്:
The ninth Sikh guru was Tegh Bahadur. He was ordered by Aurengazeb to embrace Islam and on his refusal he was executed. (പേജ് 320 )
ധീരബലിദാനി തേജ്ബഹാദൂറിനെപ്പോലുള്ള എണ്ണമറ്റ ബലിദാനികളുടെ സമാനതകള്‍ ഇല്ലാത്ത ജീവത്യാഗമാണ് ഇന്നും ഹിന്ദുത്വത്തെ ഈ മണ്ണില്‍ നിലനിര്‍ത്തിയിരിക്കുന്നതും അത് നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഈ മണ്ണില്‍ മതേതരത്വം നിലനില്ക്കുന്നതും.
ജവഹര്‍ലാല്‍ നെഹ്റു തന്റെ ലോകചരിത്രാവലോകനത്തില്‍ 800 വര്‍ഷത്തിലേറെ നീണ്ട ഭാരതത്തിലെ മുസ്ലിം ഭരണകാലത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഏതാനും പേജുകളില്‍ മാത്രമാണ്. ‘വൈദേശിക’ ആക്രമണകാരികളെ പരമാവധി ന്യായീകരിച്ച് തന്നെയാണ് നെഹ്റു തന്റെ രചന നടത്തിയിരിക്കുന്നത്.
എന്നിട്ടുപോലും സത്യത്തിന്റെ കുറേഭാഗമെങ്കിലും പറയുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കപട ചരിത്രകാരന്മാര് മതാന്ധന്മാരുടെ ക്ഷേത്രധ്വംസനങ്ങളെ ന്യായീകരിക്കുന്നതിന് മുന്നോട്ടു വയ്ക്കുന്ന വാദം ക്ഷേത്രങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു ആക്രമണം എന്നാണ്. എങ്കില്‍ ഒരു പൈസയുടെ നേട്ടം പോലും ഇല്ലാതിരുന്നിട്ടും ബാമിയാനിലെ ബുദ്ധപ്രതിമയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ക്ഷേത്രങ്ങളും തകര്‍ത്തത് എന്തിനെന്ന് ഉത്തരം നല്‍കുമോ? വിഭജന സമയത്ത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്ന് എവിടെയെന്നതിന് ഉത്തരം നല്‍കാനും കപട മതേതരക്കാര്‍ക്ക് കഴിയുമോ? ലോകചരിത്രത്തില്‍ മുസ്ലിം ഭരണകൂടങ്ങളും ഭരണാധികാരികളും ഇതരവിശ്വാസികള്ക്ക് മേല്‍ നടത്തിയിട്ടുള്ള എല്ലാ യുദ്ധങ്ങളും അക്രമങ്ങളും ‘ദാര്‍-ഉല്-ഹര്‍ബ്’ (അവിശ്വാസികളുടെ നാടിനെ) “ദാര്‍-ഉല്-ഇസ്ലാം(വിശ്വാസിയുടെ (മുസ്ലിം)നാട്) ആക്കുന്നതിനുവേണ്ടിയാണ്. ഇന്നും നടക്കുന്ന ബോംബാക്രമണങ്ങളുടെയും ചാവേര്‍ ആക്രമണങ്ങളുടെയും ലക്ഷ്യവും അതുതന്നെ.
മുകളില്‍ സൂചിപ്പിച്ച ലോകചരിത്രാവലോകനത്തെക്കുറിച്ച് രസകരമായ ഒരു വസ്തുത വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിന്റെ ഇപ്പോഴത്തെ പകര്‍പ്പവകാശി സോണിയാ ഗാന്ധിയാണ്!
അള്‍ട്രാ സെക്യുലറിസ്റ്റ് എന്ന ലേബല്‍ സ്വയം കല്പ്പിച്ചു നല്‍കിയിരുന്ന നെഹ്റുവിന്റെ രചനയിലെ മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ തള്ളിക്കളയാന്‍ തരൂരിന് ആകുമോ? വത്തിക്കാന്റെ ഹിഡന്‍ അജണ്ടയുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോണിയ ഗാന്ധിയുടെ പകര്‍പ്പവകാശത്തിലാണ് നെഹ്റുവിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതും. മുഹമ്മദ് ഗസ്നിയേയും മുഹമ്മദ് ഗോറിയേയും അലാവുദ്ദീന്‍ ഖില്ജിയേയും ഒക്കെ ന്യായീകരിക്കാന്‍ ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നതിന് കാരണം ഒന്നേയുളളൂ. ആ വൈദേശിക കൊള്ളക്കാര്‍ നടത്തിയതിനെക്കാള്‍ വലിയ കൊള്ളയാണല്ലോ അവര്‍ ഈ നാട്ടില്‍ നടത്തിയിരിക്കുന്നത്.
ഗുരു തേജ്ബഹാദൂറിന്റെ ധീര ബലിദാനത്തെക്കുറിച്ചുള്ള ഉജ്ജ്വല വിവരണം പ്രശസ്ത ചരിത്രകാരന്മാരായ ആര്.സി.മജുംദര്‍, എച്ച്.സി. റോയ് ചൗധരി, കാളികിങ്കര്‍ ദത്ത എന്നിവര്‍ സംയുക്തമായി രചിച്ചിട്ടുള്ള ‘ആന്‍ അഡ്വാന്‍സ്ഡ് ഹിസ്റ്ററി ഓഫ് ഇന്ത്യ’യില്‍ കൊടുത്തിരിക്കുന്നത് ഏതൊരു ദേശസ്നേഹിയിലും ആവേശവും ആത്മാഭിമാനവും ജ്വലിപ്പിക്കുന്ന ഒന്നാകയാല്‍ അത് ഇവിടെ ഉദ്ധരിക്കുന്നു. ”(Aurengazeb) He caused the sikh divine (Teg Bahadur) to be arrested and brought over to Delhi, where he was offerred the choice between death and conversion. Teg Behadur preferred his faith to his life and was executed after five days (AD 1675). Thus he gave his head but not his faith.(പേജ് 493)
ഔറംഗ്സേബിന്റെ ഉത്തരവിന്‍പ്രകാരം തടവിലാക്കപ്പെട്ട് ദല്‍ഹിയില്‍ എത്തിയ തേജ്ബഹാദൂറിന് മുന്നില്‍ മരിക്കുക അതല്ലെങ്കില്‍ ഇസ്ലാം വിശ്വാസം സ്വീകരിക്കുക എന്ന ഉപാധി വച്ചു. തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന തേജ് ബാഹാദൂര്‍ മരണത്തെ സ്വീകരിച്ചു. തന്റെ ശിരസ്സ് നല്‍കിയും വിശ്വാസത്തില്‍ ഉറച്ചുനിന്നു.
അഡ്വ.ആര്.ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: