Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ലക്ഷ്മിയുടെ സംഗീതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 06:49 pm IST
in Lifestyle

ജീവിതത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കണ്ണുകളിലെ വെളിച്ചം വിധി ജന്മനാ കെടുത്തിയെങ്കിലും അകക്കണ്ണിന്റെ പ്രകാശത്തില്‍ സംഗീത വഴിയിലൂടെ ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുന്ന കലാകാരിയാണ്‌ ലക്ഷ്മിശ്രീ ഓമനക്കുട്ടന്‍. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ലക്ഷ്മിശ്രീ ഓമനക്കുട്ടന്‍ അറിയപ്പെടുന്ന മിമിക്രി കലാകാരി കൂടിയാണ്‌. ഏകമകള്‍ അന്ധയാണെന്നറിഞ്ഞിട്ടും തളരാതെ അവളുടെ വാസനയ്‌ക്ക്‌ അനുസരിച്ചുള്ള മേഖലയിലേക്ക്‌ തിരിച്ചുവിട്ട്‌ വേണ്ട പിന്‍തുണ നല്‍കിയതും ജീവിതം അകക്കണ്ണിന്റെ വെളിച്ചത്തില്‍ വെട്ടിപ്പിടിക്കാന്‍ പ്രേരിപ്പിച്ചതും അച്ഛന്‍ ഓമനക്കുട്ടനും അമ്മ ഷീബയുമാണ്‌.

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 7 വര്‍ഷം തുടര്‍ച്ചയായി മിമിക്രിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി കരസ്ഥമാക്കി വേദിയെ അദ്ഭുപ്പെടുത്തിയിരുന്നു ഈ കലാകാരി. കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ രണ്ടുവര്‍ഷവും തുടര്‍ച്ചയായി ഒന്നാം സ്ഥാനം ലക്ഷ്മിശ്രീക്കായിരുന്നു.

കെ.ബി. സുന്ദരാംബാളിന്റെ ഭക്തിഗാനങ്ങളുടെ പ്രചാരക കൂടിയായ ലക്ഷ്മിശ്രീയുടെ ശബ്ദം സുന്ദരാംബാളിന്റെതിന്‌ സമാനമാണ്‌. റിയാലിറ്റി ഷോകളുടെ മത്സരത്തിലും സുന്ദരാംബാളുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു തന്നെയാണ്‌ മുന്നേറിയിരുന്നത്‌. അമൃതയിലെ സംഗീത പരിപാടിയില്‍ സെമിഫൈനലിസ്റ്റും കൈരളി മാമ്പഴം പരിപാടിയില്‍ രണ്ടു സീസണുകളിലെ വിജയിയുമാണ്‌.

ലോട്ടറി ഏജന്റായ ഓമനക്കുട്ടന്‌ മകളെ സംഗീതം പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണെങ്കിലും സംഗീതപഠനം മികച്ച ഗുരുവിന്റെ കീഴില്‍ തന്നെയാകണം എന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. മൂന്നര വയസ്സില്‍ തന്നെ സംഗീതത്തിലെ പ്രാഥമിക ശിക്ഷണം ആരംഭിച്ചിരുന്നു. അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെത്തിയ ലക്ഷ്മിശ്രീ എം.ജി. രാധാകൃഷ്ണനെന്ന ഗുരു നയിച്ച വഴികളിലൂടെയാണ്‌ പിന്നീട്‌ സഞ്ചരിച്ചത്‌.

സംഗീതം ഉപേക്ഷിച്ചൊരു ജീവിതം ഈ കലാകാരിക്ക്‌ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ജീവിതത്തിന്റെ വെളിച്ചമായ സംഗീതത്തെ നെഞ്ചോട്‌ ചേര്‍ക്കാന്‍ വേണ്ടി തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ സംഗീതം ഐച്ഛികവിഷയമായി ഡിഗ്രിക്കു ചേര്‍ന്നു. എന്നാല്‍ ശുദ്ധ സംഗീതത്തിന്റെ ആത്മാവിനെ കണ്ടെത്താനും കാവ്യാര്‍ത്ഥം മനസ്സിലാക്കുവാനും മലയാളത്തില്‍ മറ്റൊരു ബിഎ കൂടി നേടുകയായിരുന്നു.

മികച്ച ഗായികയ്‌ക്കുള്ള കമുകറ പുരുഷോത്തമന്‍ അവാര്‍ഡ്‌ അന്നത്തെ രാഷ്‌ട്രപതി കെ.ആര്‍. നാരായണനില്‍ നിന്നും ലക്ഷ്മിശ്രീ ഏറ്റുവാങ്ങിയിട്ടുണ്ട്‌. ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ലക്ഷ്മിശ്രീ ഓമനക്കുട്ടന്‌ ശബരി എന്ന സ്വന്തം ഗാനമേള ട്രൂപ്പുണ്ട്‌. ചലച്ചിത്ര പിന്നണി ഗായികയാവുക എന്നതാണ്‌ ലക്ഷ്മിശ്രീയുടെ ലക്ഷ്യം. വൈക്കം വിജയലക്ഷ്മിക്ക്‌ കിട്ടിയതുപോലെ തനിക്കും ഒരവസരം വരുമെന്നുതന്നെയാണ്‌ ഈ അന്ധഗായികയുടെ പ്രതീക്ഷ.

ഹരി . ജി. ശാര്‍ക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.