ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തക്ക് മര്‍ദ്ദമേറ്റതായി പരാതി. ബാംഗ്ലൂര്‍ കോറമംഗലം സ്വദേശിനി അനുരാധയാണ് മര്‍ദ്ദനമേറ്റതായി ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ദേവസ്വത്തിലെ താത്കാലിക ജീവനക്കാരിയായ മണത്തല സ്വദേശിനി നെടിയേടത്ത് പുഷ്പാര്ജിനിക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. നാലമ്പലത്തിനകത്ത് വരി നില്‍ക്കുന്നതിനിടെ അനുരാധയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ചെറുത്ത് നിന്നതോടെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അനുരാധ പറഞ്ഞു.
എന്നാല്‍ മറ്റു ഭക്തര്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ അരമണിക്കൂറോളം വരിയില്‍ നില്‍ക്കുന്നത് കണ്ട് മാറി നില്ക്കാന് പറഞ്ഞപ്പോള്‍ അനുരാധ തട്ടിക്കയറുകയായിരുന്നുവെന്നും തുടര്‍ന്ന് ഇവരും അമ്മ ലക്ഷ്മിരാമനും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ആരോപണ വിധേയയായ പുഷ്പാര്‍ജിനി പറഞ്ഞു.
പരാതിയെ തുടര്‍ന്ന് പോലീസ് ക്ഷേത്രത്തിനകത്തെ നിരീക്ഷണ ക്യാമറകള്ിലെ ദൃശ്യം പരിശോധിച്ചെങ്കിലും വ്യക്തമായിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസ് ഇരുവരുടെയും, ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് അനുരാധ പരാതി പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേവസ്വം ജീവനക്കാര്‍ തഞ്ചാവൂര്‍ സ്വദേശിനികളായ അമ്മയെയും മകനെയും മര്‍ദ്ദിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: