കൊച്ചി: കുരുക്ഷേത്രപ്രകാശന്‍ പ്രസിദ്ധീകരണവിഭാഗത്തിന്റെ വിപുലീകരിച്ച പുസ്തകശാലയുടെ ഉദ്ഘാടനവും പുസ്തകമേളയും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക്പ്രമുഖ് ആര്.ഹരി നിര്‍വ്വഹിച്ചു.
പ്രസിദ്ധീകരണശാലകള്‍ കച്ചവടതാല്പ്പര്യങ്ങള്ക്കപ്പുറം ദേശീയവും സാംസ്ക്കാരികവുമായ രചനകളും പഠനങ്ങളും ജനമദ്ധ്യത്തിലെത്തിക്കാനും ശ്രമിക്കേണ്ടതാണ്.കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീസമൂഹം എഴുത്തിന്റെമേഖലയില് കൂടുതലായി കടന്നുവരണമെന്ന് പറഞ്ഞ ആര്.ഹരി അടിയന്തരാവസ്ഥയെ അതിജീവിച്ച് വളര്‍ന്ന ദേശസ്നേഹികള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായി മാറിയ കുരുക്ഷേത്രപ്രകാശന്‍ പ്രസിദ്ദീകരണവിഭാഗത്തിന്റെ വളര്‍ച്ചയും വിവരിച്ചു.
തുടര്‍ന്ന് നടന്ന പുസ്തകപ്രകാശനം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്, പ്രഫസര്‍ സി.ആര്.ഓമനക്കുട്ടന്, പ്രൊഫ. ഗീതാലയംഗീതാകൃഷ്ണന്,സ്വാമി ദര്‍ശനാനന്ദ സരസ്വതി,കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ നടത്തി. എറണാകുളം കലൂരിലുള്ള കലൂര്ടവേഴ്സിലെ കുരുക്ഷേത്രപ്രകാശന്‍ പുസ്തകശാലയില്‍ ആരംഭിച്ച പുസ്തകമേള മെയ് 15 വരെ നീണ്ടുനില്‍ക്കും.
ചടങ്ങില്‍ കുരുക്ഷേത്രപ്രകാശന്‍ മാനേജിംങ്ങ് ഡയറക്ടര്‍ ഇ.ആര്.മോഹന്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍ സ്വാഗതവും കെ.രാജേഷ്ചന്ദ്രന് പുസ്തകപരിചയവും,വി.എസ്.പ്രസാദ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ മോഹന്‍ മംഗലത്ത് ,ഡോ. ബി.പ്രഭാറാവു,കെ.കെ.ഷണ്മുഖന്,ഡോ.പി.ഹരിശങ്കര്‍,ഡി.അശ്വിനിദേവ് എന്നിവരുടെ രചനകള്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: