Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചിത്രങ്ങളെ തേടിയിറങ്ങിയ ആന്‍ജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 08:25 pm IST
in Lifestyle

ഏറ്റെടുക്കുന്ന ഓരോ ദൗത്യവും സ്വപ്ന സാക്ഷാത്ക്കാരം പോലെയാണ്‌ ആന്‍ജ നിഡ്രിന്‍ഗാസ്‌ എന്ന ജര്‍മന്‍ വനിതാ ഫോട്ടോഗ്രാഫര്‍ ചെയ്തു തീര്‍ത്തത്‌. അതും പൂര്‍ണ ആത്മാര്‍ത്ഥതയോടെ. അഫ്ഗാനിസ്ഥാനിലെ മണ്ണില്‍ ആന്‍ജ വെടിയേറ്റു മരിച്ചെന്ന വിവരം മാധ്യമലോകത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു.

അഫ്ഗാനിലെ യുദ്ധഭൂമിയില്‍ വെടിയേറ്റുവീഴുമ്പോള്‍ പൊലിഞ്ഞത്‌ ആന്‍ജ എന്ന വെറുമൊരു ഫോട്ടോഗ്രാഫറെ മാത്രമായിരുന്നില്ല. രാജ്യത്തോട്‌ നൂറ്‌ ശതമാനം കൂറ്‌ പുലര്‍ത്തുകയും ജീവിതത്തില്‍ ധീരമായി പോരാടുകയും ചെയ്ത കരുത്തുറ്റ വനിതയെകൂടിയായിരുന്നു. ഏതൊരു ദുരന്തമുഖത്തേക്കും ധൈര്യത്തോടെ കയറിച്ചെന്നിരുന്ന ആന്‍ജ ജീവിതത്തെ ചിരിച്ച മുഖത്തോടെയാണ്‌ കണ്ടിരുന്നത്‌.

വാര്‍ത്താചിത്രങ്ങള്‍ മാത്രം കണ്ടെത്താനുള്ള ശ്രമമായിരുന്നില്ല അവര്‍ നടത്തിയിരുന്നത്‌. ജനങ്ങളിലേക്കും അവര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെന്ന്‌ അത്‌ പച്ചയായി ലോകത്തെ അറിയിക്കുകയായിരുന്നു. ഞൊടിയിടയില്‍ സ്ഫോടനങ്ങളും പൊട്ടിത്തെറികളും നടക്കുന്ന യുദ്ധമുഖത്തേക്ക്‌ കാലിടറാതെ ആന്‍ജ നടന്നു ചെന്നു.

കിഴക്കന്‍ അഫ്ഗാനിസ്താനിലെ താനി ജില്ലയില്‍ ഏപ്രില്‍ നാലിനാണ്‌ അസോസിയേറ്റ്‌ പ്രസ്‌ സീനിയര്‍ ഫോട്ടോഗ്രാഫറായ ആന്‍ജയും റിപ്പോര്‍ട്ടറായ കാത്തിഗനോണും വെടിയേറ്റ്‌ മരിച്ചത്‌. അഫ്ഗാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗാനിയാണ്‌ ആന്‍ജയും സംഘവും ഇവിടെയെത്തിയത്‌. ബാലറ്റ്‌ പേപ്പറുകള്‍ വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം ഒരു ചെക്പോസ്റ്റില്‍ കാറിലിരിക്കുമ്പോള്‍ അഫ്ഗാന്‍ പോലീസ്‌ കമാന്‍ഡര്‍ ആന്‍ജയുടെയും കാത്തിയുടെയും നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു.

ജര്‍മനിയിലെ വെസ്റ്റ്‌ ഫാലിയഹോക്സ്റ്ററില്‍ 1965- ഒക്ടോബര്‍ 12-നായിരുന്നു ആന്‍ജ നിഡ്രിന്‍ഗാസിന്റെ ജനനം. പതിനേഴാമത്തെ വയസ്സില്‍ ഫ്രീലാന്‍സ്‌ ഫോട്ടോഗ്രാഫറായായി. ജര്‍മ്മന്‍ പത്രമായ ‘ഗോട്ടിന്‍ഗര്‍ ടേഗ്ബല്‍ട്ടില്‍’ ജര്‍മ്മന്‍ മതില്‍ സംബന്ധിച്ച ചിത്രം പകര്‍ത്തിക്കൊണ്ടായിരുന്നു ആ കടന്നുവരവ്‌. 1990-ല്‍ യൂറോപ്യന്‍ പ്രസ്‌ ഫോട്ടോ ഏജന്‍സിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍ജയുടെ ജീവിതം മാറി മറഞ്ഞു. പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ വാര്‍ത്താചിത്രങ്ങളെത്തേടിയുള്ള യാത്രയായിരുന്നു. യുദ്ധമുഖത്ത്‌ ജീവന്‍ പണയംവെച്ച്‌ ആന്‍ജ എടുത്ത ചിത്രങ്ങള്‍ ശ്രദ്ധനേടിയതോടുകൂടി അവര്‍ പ്രശസ്തയായി. ലോകരാജ്യങ്ങള്‍ ആന്‍ജയെയും അവരുടെ ചിത്രങ്ങളേയുംക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തുടങ്ങി.

പിന്നീട്‌ അഫ്ഗാനിസ്ഥാനിലേക്ക്‌ പോയ ആന്‍ജ താലിബാന്റെ ജീവിത കഥ ചിത്രങ്ങളാക്കി ലോകത്തിന്‌ നല്‍കി. ഈ കാലഘട്ടത്തില്‍ തന്നെ ഇറാഖ്‌, അഫ്ഗാനിസ്താന്‍, ഗാസാ, ഇസ്രായേല്‍, കുവൈത്ത്‌, തുര്‍ക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചും അവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളാണ്‌ മരണത്തിലേക്ക്‌ വീഴുന്നതുവരെ ആന്‍ജ ലോകത്തിന്‌ സമ്മാനിച്ചത്‌.

ആന്‍ജ എന്ന ധീരതയുടെ കരുത്തിന്റെ വനിതയെത്തേടി നിരവധി പുരസ്ക്കാരങ്ങളും ഈ കാലഘട്ടത്തില്‍ എത്തി. 2007-ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെ നീമാന്‍ ഫെലോഷിപ്പിന്‌ അര്‍ഹയായി. ഈ ചിത്രങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഗാലറിയിലും ഓസ്ട്രിയയിലെ ഗ്രാസ്‌ ഗാലറിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 2005-ല്‍ പകര്‍ത്തിയ ഇറാഖ്‌ യുദ്ധ ചിത്രങ്ങള്‍ ആര്‍ജ നിഡ്രിന്‍ഗാസിനെ പുലിറ്റ്സര്‍ പുരസ്കാരത്തിനും അര്‍ഹയാക്കി. അസോസിയേറ്റ്‌ പ്രസ്സിനുവേണ്ടി ജോലിചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരം നേടിയ വനിതയായും ആന്‍ജ മാറി. അതേവര്‍ഷം തന്നെ അന്താരാഷ്‌ട്ര വനിതാ മാധ്യമ ഫൗണ്ടേഷന്റെ (ഐഡബ്ല്യുഎംഎഫ്‌) ധീര പത്രപ്രവര്‍ത്തക എന്ന പുരസ്കാരവും അവര്‍ സ്വന്തമാക്കി.

2005ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട 31 അമേരിക്കന്‍ സൈനികരുടെ യൂണിഫോമിന്‌ ഇടയിലിരുന്ന്‌ വിലപിക്കുന്ന സൈനികന്റെ ചിത്രം, അഫ്ഗാസ്താനിലെ വിജന പര്‍വതമേഖലയില്‍ റോന്തു ചുറ്റാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്‍ തന്റെ 34-ാ‍ം പിറന്നാള്‍ ദിനത്തില്‍ ഏകനായി മെഴുകുതിരി വെട്ടത്തിലിരിക്കുന്ന ചിത്രം (2009), കാണ്ഡഹാറിലെ അസമാധാനത്തിനിടയിലും ഒരു പാര്‍ക്കിലേക്കുള്ള പ്രവേശനഫീസ്‌ കൊടുക്കാനായി അച്ഛനും അഞ്ചു കുഞ്ഞുമക്കളും സ്കൂട്ടറിലിരിക്കുന്ന ചിത്രം, തോക്കിന്‍മുനയില്‍ പൂക്കള്‍ തിരുകിവെച്ച്‌ ചെക്പോസ്റ്റില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ പോലീസുകാരന്റെ ചിത്രം (2013), യുദ്ധവിമാനം വെടിയേറ്റ്‌ വീഴുന്ന ലിബിയയുടെ ചിത്രം (2011), കാബൂളിലെ ഈദുല്‍ഫിത്തര്‍ ആഘോഷവേളയില്‍ യന്ത്ര ഊഞ്ഞാലില്‍ കളിത്തോക്കുകൊണ്ട്‌ കളിക്കുന്ന അഫ്ഗാന്‍ ബാലന്റെ ചിത്രം (2009) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.46-ാ‍ം വയസുവരെ ലോകത്തെ തന്റെ കണ്ണുകളിലൂടെ പകര്‍ത്തിയെടുക്കുകയായിരുന്നു അവര്‍. എല്ലാം വെടിഞ്ഞ്‌ മറ്റൊരു ലോകത്തേക്ക്‌ ആന്‍ജ യാത്രയായെങ്കിലും അവര്‍ പകര്‍ത്തിയ ജീവസുറ്റ ചിത്രങ്ങള്‍ ഇനിയും നിലനില്‍ക്കും…

ശിവാനി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.