തിരുവനന്തപുരം: ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാര്‍ ഉടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാനത്തെ 418 ബാറുകള്‍ പരിശോധന നടത്താതെയും മുന്നറിയിപ്പ് നല്‍കാതെയും അടച്ച് പൂട്ടാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 11 ഓടെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികളും ബാര്‍ ഉടമകളും പങ്കെടുത്തു. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടത്തിയത്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ലൈസന്‍സുള്ള പല ബാറുകളും അടച്ച് പൂട്ടിയതിലുള്പ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: