തൃശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രത്തിന്റെ ഭൂമിയിലൂടെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ വിലക്ക് ലംഘിച്ച് അതിക്രമിച്ച് കയറി കൃസ്ത്യന്‍ മതാരാധന നടത്തിയത് ചോദ്യം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ കെ. പി. ഹരിദാസ്, ആര്. വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവരെ മൃഗീയമായി തല്ലിച്ചതച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വര്‍ഗ്ഗീസ്, എസ്ഐ ജിജോ എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും കേസന്വേഷണം പ്രത്യേകം കുറ്റാന്വേഷണവിഭാഗത്തെ ഏല്‍പ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ പള്ളിവക അമ്പ് കയറ്റരുതെന്ന് വ്യക്തിമാക്കുന്ന ഉത്തരവ് പള്ളി അധികാരികള്‍ക്കും, പോലീസ് മേധാവികള്‍ക്കും കളക്ടര്‍ക്കും നല്കിയിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡിന് അധികാരപ്പെട്ട ക്ഷേത്രഭൂമിയില്‍ ദേവസ്വത്തിന്റെ അനുമതി ഇല്ലാതെ പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട പ്രദക്ഷിണമോ, പരിപാടികളോ പാടില്ലെന്ന് ജില്ലാഭരണകൂടവും, പോലീസും, ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചനായോഗത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പക്ഷെ മനപ്പൂര്‍വ്വം പ്രശ്നം വഷളാക്കുന്നതിനും, ക്ഷേത്രവിശ്വാസികളെ തക്കംനോക്കി മര്‍ദ്ദിച്ചൊതുക്കാനും പള്ളി അധികാരികളും, പോലീസും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ശനിയാഴ്ച ഉണ്ടായ അനിഷ്ടസംഭവങ്ങള്‍. ദേവസ്വം ബോര്‍ഡിന്റെ വിലക്ക് ഉണ്ടെന്നറിഞ്ഞിട്ടും ഡിവൈഎസ്പി മനപ്പൂര്‍വ്വം ക്ഷേത്രഭൂമിയില്‍ കൂടിനിന്നിരുന്ന ഭക്തജനങ്ങളെയും ഹിന്ദു ഐക്യവേദി നേതാക്കളെയും മൃഗീയമായി തല്ലിച്ചതച്ചതിനും, വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനും ക്ഷേത്രവിശ്വാസികളുടെ മതസ്വാതന്ത്ര്യവും പൗരാവകാശവും ധ്വംസിച്ചതിനും ഡിവൈഎസ്പിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണം. ഹിന്ദു ഐക്യവേദി നേതാക്കളായ കെ. പി. ഹരിദാസിനെയും, സ്വാമി ഭാര്ഗ്ഗവറാമിനെയും, ആര്. വി. ബാബുവിനെയും വകവരുത്തുക എന്ന ഗൂഢ ഉദ്ദേശത്തോടുകൂടി നടന്ന അക്രമമാകയാല് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ക്ഷേത്രഭൂമി ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുത്ത് ക്ഷേത്രത്തിന്റെ അധികാരഅവകാശത്തില് കൊണ്ടുവരണമെന്നും സുപ്രീംകോടതി വിധിയുണ്ട്. മൂര്‍ക്കനാട് ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലവിലില്ല.
അതുകൊണ്ട് പള്ളി അധികാരികള്‍ പെരുന്നാളിന് വേണ്ടി അനുവാദം ചോദിച്ചപ്പോള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. ക്ഷേത്രങ്ങള്‍ക്കും, ക്ഷേത്രവിശ്വാസികള്‍ക്കും എതിരെ നടപടിസ്വീകരിക്കുന്ന പോലീസ് സ്വന്തം ക്ഷേത്രഭൂമി സംരക്ഷിക്കാനെത്തിയവരെ വകവരുത്തുവാന്‍ ശ്രമിച്ച്, പോലീസ് മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും തച്ചുതകര്‍ക്കുകയാണ് ചെയ്തത്. ശനിയാഴ്ച മൂര്‍ക്കനാട്ടു നടന്ന എല്ലാ സംഭവവികാസങ്ങളുടെയും പിന്നില്‍ പോലീസാകയാല് മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: