പാറ്റ്ന: ബീഹാറിലെ ജാമുയി ജില്ലയില്‍ സ്കൂളിന് നേരെ മാവോയിസ്റ്റ് ആക്രമണം. ഇന്നലെ അതിരാവിലെയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് 200 ലധികം വരുന്ന കുട്ടികള്‍ക്കാണ് പഠനം നഷ്ടപ്പെട്ടിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ സിലിണ്ടര്‍ ബോംബുകളാണ് സ്കൂളിന് നേരെ പ്രയോഗിച്ചതെന്ന് ജാമുയി പോലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു. സ്ഫോടക ശേഷിയുള്ള രണ്ട് ബോംബുകള്‍ പോലീസ് സ്കൂള്‍ പരിസരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ മാസം ആദ്യം ജാമുയി മണ്ഡലത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അര്‍ദ്ധസൈനിക വിഭാഗം ക്യാമ്പ് ചെയ്തിരുന്നത് ഈ സ്കൂളിലായിരുന്നു. മാവോയിസ്റ്റിന്റെ ശക്തികേന്ദ്രമായാണ് ജാമുയി അറിയപ്പെടുന്നത്. മാവോയിസ്റ്റുകളുടെ ബോംബാക്രമണത്തെ തുടര്‍ന്ന് 200 ലധികം വരുന്ന കുട്ടികളുടെ സംഘനമാണ് മുടങ്ങിയിരിക്കുന്നതെന്ന് ഗ്രാമീണര്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ സ്കൂളുകള്‍ ആക്രമിക്കുന്നത് ഇതാദ്യമല്ല. ഏപ്രില്‍ 10 ന് ലഖി സരായി ജില്ലയിലെ ഒരു ഹൈസ്കൂള്‍ കെട്ടിടം മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 12 ലധികം സ്കൂളുകളാണ് മാവോയിസ്റ്റാക്രമണത്തിനു വിധേയമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: