ആലുവ: ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ ഏതാനും ബാറുകള്‍ അടച്ചപ്പോള്‍ കുറ്റകൃത്യങ്ങളിലും വന്‍തോതിലുള്ള കുറവ് അനുഭവപ്പെട്ടതായി ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റൂറല്‍ ജില്ലയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കുറ്റകൃത്യങ്ങളില്‍ വന്‍തോതിലുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതുപോലെ പെറ്റിക്കേസുകളുടെ എണ്ണവും കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍ അടച്ചതിനെത്തുടര്‍ന്ന് വ്യാജമദ്യം സുലഭമായി ഒഴുകിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും എക്സൈസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബീവറേജസ് കോര്പ്പറേഷന് മുന്നില്‍ ക്യൂ നീളുന്നുണ്ട്. എല്ലാ ബീവറേജിലും ആവശ്യത്തിന് മദ്യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ വിഷു സമയത്തും മറ്റും കൂടുതല്‍ പെറ്റിക്കേസുകള്‍ ഉണ്ടാകാറുണ്ട്. ഈസ്റ്ററിന് കൂടുതലായി മദ്യം ഉപയോഗിക്കാറുണ്ട്. ഈ വേളയില്‍ വ്യാജമദ്യം ഒഴുകുന്നത് തടയാന്‍ നിരന്തരമായ പരിശോധനകള്‍ നടത്താന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: