കോട്ടയം: പള്ളിയ്ക്കത്തോട് ഗ്രാമപഞ്ചായത്തിലെ പെരുംപാറനിവാസികള് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. തലമുറകളായി ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇവര്‍ക്ക് സര്‍ക്കാരിന്റെ ഒരാനുകൂല്യവും ലഭിക്കുന്നില്ല. പ്രാഥമിക കാര്‍ത്തവ്യങ്ങള്‍ നിര്വ്വഹിക്കുവാന്പോലും സൗകര്യമില്ല. മാലിന്യം മറ്റുവീടുകളിലേക്ക് ഒഴുകി എത്തുന്നു. പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ ഡെങ്കിപ്പനി മൂലം കോട്ടയം ജില്ലയില്‍ മരണം സ്ഥിരീകരിച്ചതും ഇവിടെയാണ്. വീടുകള്പലതും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. കുന്നില്‍ മുകളില്‍ അയതുകൊണ്ട് വെള്ളം ചുമന്ന് കൊണ്ടുവരുവാനും കഴിയില്ല.
ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. ഇവര്‍ക്ക് ആകെയുള്ളത് വോട്ടേഴ്സ്ലിസ്റ്റില്‍ പേരുമാത്രമാണ്. ബന്ധപ്പെട്ടവര്‍ വോട്ടുചെയ്യാന്വേണ്ടിമാത്രം ഇവരെ ഉപയോഗിക്കുന്നു. വീട് മെയ്ന്റനന്‍സ് , കക്കൂസ്, കുടിവെള്ളം തുടങ്ങിയ കേരള വികസനപദ്ധതിക്ക് പ്രകാരം അനുകൂല്യം കൈവശ സര്‍ട്ടിഫിക്കറ്റ് മൂലം ലഭ്യമാക്കണമെന്നിരിക്കെ അവര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ട് എന്ന് അന്വേഷിക്കണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു. സമരസമതി കണ്‍വീനര്‍ അന്നകുട്ടി ടോമി ചെയര്മാന് മറിയാമ്മ ജോണ്‍ നേതാക്കളായ രാജേഷ് മുക്കിലിക്കാട്ട്, മനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: