കോട്ടയം: ഭാഗവത ശ്രവണം ജന്മാന്തര പുണ്യമാകയാല് സുകൃതികള്‍ക്ക് മാത്രമേ അതിന് അവസരം ലഭിക്കൂവെന്ന് പ്രശസ്ത ഭാഗവതാചാര്യന്‍ ഇരിങ്ങാലക്കുട കാവനാട് രാമന് നമ്പൂതിരി അഭിപ്രായപ്പെട്ടു. മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനസഭയില്‍ മഹാത്മ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചലച്ചിത്രതാരം ഊര്‍മ്മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എം.ജി. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ടി.എന്‍. ഹരികുമാര്‍, വൈസ് പ്രസിഡന്റ് പി.എസ്. ഗോപിനാഥന് നായര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി. നായര്‍, ദേവസ്വം ജോയിന്റ് സെക്രട്ടറി ജി. അജിത്കുമാര്‍, ട്രഷറര്‍ പ്രദീപ് ജി. നാഥ്, ഭരണസമിതിയംഗങ്ങളായ എം.എസ്. വിനയകുമാര്‍, ബാലചന്ദ്രന് നായര്‍, എം.ജി. സനല്‍കുമാര്‍, പി. രവീന്ദ്രനാഥ്, എം.ആര്. ഈശ്വരിക്കുട്ടി, സി.എസ്. രാജമ്മ, സപ്താഹയജ്ഞ കണ്‍വീനര്‍ ജി. വിജയന് എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് 7ന് വിചാരസത്രത്തില്‍ പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ ഹൈന്ദവ ധര്‍മ്മത്തെ അധികരിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: