ന്യൂദല്‍ഹി: ദല്‍ഹി ഭരണം ഉപേക്ഷിച്ചത് വലിയ തെറ്റായിരുന്നെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്. മന്ത്രിസഭ രാജിവെച്ചതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും കെജ്രിവാള് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി ബിജെപിക്കു പിന്നില്‍ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ എഎപിക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ലഭിച്ചതായാണ് എഎപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിനു പിന്നാലെയാണ് ഭരണം ഉപേക്ഷിച്ചതില്‍ തെറ്റുപറ്റിയെന്ന പ്രസ്താവനയുമായി കെജ്രിവാള് രംഗത്തെത്തിയത്. പാര്‍ലമെന്റിലേക്ക് എത്ര സീറ്റുകിട്ടുമെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ കേജ്രിവാള് ബിജെപിക്ക് 200 സീറ്റിനു മേല്‍ ലഭിച്ചാലും വാരാണസിയില്‍ മോദി തോറ്റാല്‍ എന്തുചെയ്യുമെന്ന സാങ്കല്‍പ്പിക മറുപടിയിയാണ് നല്‍കിയത്.
മുഖ്യമന്ത്രിയായി കേജ്രിവാള് പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും എന്ന് വിശ്വസിക്കുന്ന വിഭാഗം ജനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയിപ്പിച്ചതെന്ന് കേജ്രിവാള് പറഞ്ഞു. എന്നാല്‍ താന്‍ മോദിക്കെതിരായി മത്സരിച്ചതോടെ അവരുടെ വെറുപ്പ് നേരിടേണ്ടിവരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും,കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: