കോട്ടയം: ക്രിസ്തിയ സംഘടനക്ക് നാഗമ്പടത്ത് വീണ്ടും സ്ഥിരമായ ആരാധനാലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ ആറന്മുള മോഡല്‍ ജനകീയ സമരത്തിന് രൂപം നല്കുവാന് ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. അനധികൃത സുവിശേഷ കേന്ദ്രം നടത്തിവന്നിരുന്ന ‘സ്വര്ഗ്ഗീയവിരുന്നി’ ന് ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കാനാണ് ശ്രമം.
മുന്‍പ് സാമുദായിക സംഘര്ഷത്തിനിടയാക്കിയിട്ടുള്ള ‘സ്വര്ഗ്ഗീയവിരുന്നി’ന് അതേ സ്ഥലത്ത് തന്നെ ആരാധനാലയ നിര്‍മ്മിതിക്ക് അനുമതി കൊടുക്കുവാന്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍, എം.പി എന്നിവര്‍ ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ശ്രമിച്ച് വരികയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ പരിശോധിച്ചാല്‍ അനധികൃത നടപടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് കാണാം. ജില്ലാ കളക്ടറുടെ മുമ്പാകെ നേരിട്ടു ഹാജരായി മതപരിവര്‍ത്തനത്തിന് രേഖാമൂലം തെളിവുകൊടുത്തയാളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ‘സ്വര്‍ഗ്ഗീയവിരുന്നു’കാര്‍ സ്വന്തംപക്ഷത്തു ചേര്‍ക്കുവാന്‍ ശ്രമിച്ചുവരികയാണ്.
ഒരു വര്‍ഷത്തിന് മുമ്പേ വാദം പൂര്‍ത്തിയായ അപേക്ഷയില്‍ നിരവധി രേഖകള്‍ തിരുത്തുന്നതിനും, കൂട്ടിച്ചേര്‍ക്കുന്നതിനും സ്വര്‍ഗ്ഗീയ വിരുന്നുകാര്‍ക്ക് ബന്ധപ്പെട്ടവര്‍ അവസരം നല്കി. ആക്ഷേപം രേഖാമൂലംകൊടുത്ത സമുദായ സംഘടനാ നേതാക്കളെ കേള്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെപ്പോലും അവഗണിച്ചുകൊണ്ട് പോലീസ് മൈതാനം ‘സ്വര്ഗ്ഗീയവിരുന്നി’ന്റെ സുവിശേഷയോഗത്തിന് വിട്ടുകൊടുത്ത ജില്ലാ പോലീസ് ചീഫിന്റെ നടപടി വിവാദമായിരുന്നു. ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുന്ന ഭരണനേതൃത്വത്തിന്റെ നിലപാടുകളെ ജനസമക്ഷം തുറന്നു കാണിക്കുന്നതിനും ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമാണ് ആറന്മുള മോഡല്‍ സത്യഗ്രഹ സമരപരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
ഇതിന്റെ മുന്നോടിയായി ഹിന്ദുസംഘടനാ നേതാക്കളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് കലക്ടറേറ്റ് ധര്‍ണ്ണ നടത്തുവാനും തീരുമാനിച്ചതായി നേതൃയോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: