കൊച്ചി: പറവൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. നീണ്ടൂര്‍ മേക്കാട്ടു വീട്ടില്ജോഷിയാണ് പിടിയിലായത്. വടക്കേക്കര തുരുത്തിപ്പുറത്ത് ജോസ് വര്‍ഗീസ്, ഭാര്യ റോസ് ലിന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലക്കും പിന്‍ഭാഗത്തും കഴുത്തിനും വെട്ടേറ്റാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിടിയിലായ പ്രതി ജോഷി കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ സുഹൃത്താണ്. ക്വട്ടേഷന്‍ ലഭിച്ചതിന്റെ ഭാഗമായാണ് ഇയാള്‍ കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.
കൊല നടത്തിയ ശേഷം ജോഷി കച്ചേരിപ്പടിയിലെ ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ടൂറിസ്റ്റ് ടാക്സി വിളിച്ച് കോഴിക്കോട്ടേക്ക് പോയിരുന്നു. ഈ ടാക്സി സ്റ്റാന്‍ഡിലെ െ്രെടവര് നല്കിയ വിവരങ്ങളാണ് നിര്‍ണായകമായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: