വികസനത്തിന്റെ പേരില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നും ജനങ്ങളെ ആട്ടിപ്പായിക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇടതുവലത് മുന്നണികള്‍ ഇതിന് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. പശ്ചിമഘട്ടത്തിലെടുക്കുന്ന സമീപനം തലസ്ഥാന ജില്ലയിലെത്തുമ്പോള്‍ വിസ്മരിക്കുന്നു. മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ കാട്ടായിക്കാണം ആറ്റിപ്ര പ്രദേശങ്ങളിലെ പാവങ്ങളെ കുടിയിറക്കാനുള്ള നീക്കത്തെ സര്‍വ്വ ശക്തിയുമുപയോഗിച്ച് നേരിടുകതന്നെ വേണം. തലസ്ഥാന നഗരിക്കാവശ്യമായ വികസനങ്ങള്‍ നടപ്പാക്കാതെ ജനങ്ങള്‍ക്കാവശ്യമില്ലാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരും സിപിഎം ഭരിക്കുന്ന നഗരസഭയും ശ്രമിക്കുന്നത്. തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്ക് ഒരുപാട് വികസന സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞത്തെകുറിച്ചും ഹൈക്കോടതി ബെഞ്ചിനെ കുറിച്ചും കരമന കളിയിക്കാവിള ദേശീയപാതാ വികസനത്തെ കുറിച്ചും ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. അതേ സമയം നൂറുകണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെയും നഗരസഭയുടെയും കൈയ്യിലിരിക്കെ വികസന മേലങ്കി അണിയിച്ച് കാട്ടായിക്കോണത്തെ മൂവായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ വന്‍കിട കോര്‍പ്പറേറ്റു ലോബികളും ബഹുരാഷ്ട്രാ കമ്പനികളുമാണ്. മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചുവെന്ന പേരില്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഇത് അംഗീകരിക്കില്ലെന്ന ബിജെപി നിലപാടാണ് തദ്ദേശീയര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: