കോതമംഗലം: ലോകസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ കോതമംഗലം നിയോജകമണ്ഡലത്തില്‍ ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ നിസ്സംഗതയില്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം കോതമംഗലം നിയോജകമണ്ഡലത്തില്‍ വലിയ പ്രതികരണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ദിവസം വരെ പി.ടി. തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തിലായിരുന്നു. പ്രത്യേകിച്ചും കോതമംഗലത്ത് എ വിഭാഗത്തിന് മേധാവിത്വമുള്ള നിയോജകമണ്ഡലമെന്ന നിലയിലും. പി.ടി. തോമസിന്റെ അനുയായികള്‍ കൂടുതലുള്ള മണ്ഡലമെന്ന നിലയിലും എന്നാല്‍ പി.ടി. തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം നിരോധിച്ചതോടെ എ വിഭാഗം കടുത്ത നിരാശയിലും നിസ്സംഗതയിലുമാവുകയായിരുന്നു. മാത്രമല്ല പാര്‍ട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലൂടെ പെട്ടന്ന് ഉദയം ചെയ്ത ഡീന്‍ കുര്യാക്കോസിനെ പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ മണ്ഡലത്തിലെ തല മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇക്കാരണങ്ങളാലാണ് യുഡിഎഫ് ക്യാമ്പില്‍ നിസ്സംഗത എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
എല്‍ഡിഎഫിനാകട്ടെ ഒരുതരത്തിലുമുള്ള ഇടതുപക്ഷ പാരമ്പര്യമോ, അനുഭാവമോ പോലുമില്ലാത്ത ജോയ്സ് ജോര്‍ജ്ജ് എന്ന കോണ്‍ഗ്രസ്സ് പാരമ്പര്യക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അസംതൃപ്തി എല്‍ഡിഎപിന്റെ ചില നേതാക്കളിലും നല്ലൊരു വിഭാഗം പ്രവര്‍ത്തകരിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏതെങ്കിലും ഒരു കുറ്റിച്ചൂലിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനില്ലായിരുന്നോ എന്ന് മണ്ഡലത്തിലെ ചില തലമുതിര്‍ന്ന പഴയ സഖാക്കള്‍ ചോദിക്കുന്നത്. ഇതോടൊപ്പം പെയ്ഡ് സ്ഥാനാര്‍ത്ഥിയാണെന്ന പ്രചരണവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാകപിഴയും ആരോപണ പ്രത്യാരോപണങ്ങളും പാര്‍ട്ടി വോദികളിലും പരസ്യമായും രഹസ്യമായും നടക്കുന്നു. നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് പലയിടങ്ങശോളിലും തണുത്ത പ്രതികരണമാണ് ലഭിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. തെരഞ്ഞഎടുപ്പ് പ്രചരണ രംഗത്ത് എതിരാളികളുടെ പ്രചരണത്തെ തടയിടാന്‍ ഇത്തരം നടപടി മൂലം മുഖ്യ പാര്‍ട്ടിയായ സിപിഎംനാകുന്നില്ല. എന്നതും ശ്രദ്ധേയമാണ്. പല ലോക്കല്‍ കമ്മറ്റികളിലും പ്രവര്‍ത്തകയോഗങ്ങളിലും സമ്മേളനങ്ങളിലും പ്രവര്‍ത്തക പങ്കാളിത്തം നന്നേ കുറവാണെന്നതും ഇടതു പക്ഷ നേതാക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇടതു മുന്നണികളുടേയും പ്രവര്‍ത്തകരുടേയും ഈ നിഷ്ക്രിയത്വം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഈ മേഖലയിലെ ബിജെപി പ്രവര്‍ത്തകര്‍.
പി.കെ. ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: