കോട്ടയം: രാത്രികാലങ്ങളില്‍ അറവുമാലിന്യങ്ങള്‍ താഴത്തങ്ങാടിയാറ്റില്‍ തള്ളുന്നത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. വാഹനത്തിലാണ് പല ഘട്ടങ്ങളിലായി മാലിന്യങ്ങള്‍ തള്ളുന്നത്. താഴത്തങ്ങാടി-കുമ്മനം പാലത്തിനു സമീപ പ്രദേശത്താണു സ്ഥിരമായി മാലിന്യം തള്ളുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
നൂറുകണക്കിനാളുകള്‍ കുളിക്കാനും തുണികഴുകാനും മറ്റും ആശ്രയിക്കുന്നത് ഈ കടവിനെയാണ്.ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്കിയിട്ടു യാതൊര#ു നടപടികളും എടുത്തിട്ടില്ല. മാലിന്യം തള്ളല്‍ സ്ഥിരം സംഭവമായതോടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണു പ്രദേശവാസികള്‍. രാത്രിയില്‍ കൊണ്ടുവന്നു തള്ളുന്ന മാലിന്യം രാവിലെ ചീഞ്ഞു നാറുന്നതോടെ പ്രദേശവാസികള്‍ക്ക് അതുവഴി നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. കോഴി, കന്നുകാലികള്‍ എന്നിവയുടെ അറവു അവശിഷ്ടങ്ങളാണ് ചാക്കില്‍ കെട്ടി ആറ്റിലേക്കു തള്ളുന്നത്. വേനല്‍ക്കാലമായതോടെ നീരൊഴുക്കു കുറഞ്ഞതിനാല്‍ മാലിന്യചാക്കുകള്‍ ആറ്റില്‍ കെട്ടിക്കിടക്കുന്നതു സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്. മാലിന്യം ചീഞ്ഞുനാറുന്നതോടെ സമീപത്തുള്ള റോഡിലൂടെ പോലും നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. വേനല്‍ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിയതോടെ സമീപവാസികള്‍ വീട്ടാവശ്യത്തിനും മറ്റും ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ മാരക പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകും. കോട്ടയത്തുനിന്നും കുമരകത്തേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ വിശ്രമിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണു താഴത്തങ്ങാടി. വള്ളംകളി മുതല്‍ പൈതൃകോത്സവം വരെ നടക്കുന്ന ഇവിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവര്‍ രംഗത്തു വരണമെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: