കറുകച്ചാല്‍ : ഭൂരഹിതരല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതിപട്ടികവര്ഗ്ഗവീഭാഗങ്ങള്ക്കും മൂന്ന് സെന്റ് ഭൂമി നല്‍കാനുളള തീരുമാനം പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയല്ലെന്നും മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കിയെന്ന് വരുത്തി ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ഒരു ലക്ഷത്തില്‍പരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ബിഷപ് കെ.പി.യോഹന്നാന് കൈവശം വയ്ക്കുന്ന അനധികൃത ഭൂമിയും മുറിച്ച് വില്പനയിലൂടെ ദശലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അരിപ്പ ഭൂസമര നേതാവും, ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റുമായ ശ്രീരാമന് കൊയ്യാന്‍ പറഞ്ഞു.
ആദ്യം ഭൂമി പിന്നെ വോട്ട് അരിപ്പ ഭൂസമര കാമ്പയിന് കറുകച്ചാലില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുയായിരുന്നു. ആറുപതിറ്റാണ്ടുകളായി കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സ്ഥാനാര്‍ത്ഥികളും ദലിത് ആദിവാസി കോളനികള്‍ കയറി ഇറങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്കി വോട്ടുകള്‍ നേടിയതിനുശേഷം ആദിവാസി വിഭാഗങ്ങളെ വഞ്ചിക്കുന്ന സ്ഥിതി ഇനി തുടരുവാന്‍ അനുവദിക്കുകയില്ലെന്നും ശ്രീരാമന് കൊയ്യാന്‍ പറഞ്ഞു. ഇന്നലെ പുതുപ്പളളിയില്‍ നിന്നും ആരംഭിച്ച ഭൂസമര കാമ്പയിന്റെ രണ്ടാം ദിവസമായ ഇന്നലെ കറുകച്ചാലില്‍ ആദ്യ സ്വീകരണയോഗത്തില്‍ സി.കെ തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു, അഷ്ടപാലന്‍ വെളളാര്‍, സത്യശീലന്, അബ്ദുള്‍ സലാം ഏറം, വി.ടി. രാജു. രതീഷ്. ടി ഗോപി, മിനികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീരാമന് കൊയ്യാന്‍. 9447328240.
പ്രതികരിക്കാൻ ഇവിടെ എഴുതുക: