ചങ്ങനാശ്ശേരി: കൊല്ലൂര്‍ മൂകാംബികദേവീക്ഷേത്രത്തില് നിന്നും ആരംഭിച്ച ശ്രീരാമനവമി രഥഘോഷയാത്ര ഇന്ന് ചങ്ങനാശ്ശേരിയില്‍ പ്രവേശിക്കും. ആലപ്പുഴപര്യടനം പൂര്‍ത്തിയാക്കിയ രഥം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അതിര്‍ത്തിയായ കിടങ്ങറയില്‍ എത്തും. തുടര്‍ന്ന് കുമരങ്കരി, വാലടി ജംഗ്ഷന്, പുതുമനഇല്ലം, എന്‍എസ്എസ് തുരുത്തി, കെപിഎംഎസ് തുരുത്തി, എസ്എന്‍ഡിപി ഈശാനത്തുകാവ്, ഇളങ്കാവ് ദേവീക്ഷേത്രം, ചിറവുംമുട്ടം ക്ഷേത്രം, വടക്കേക്കര വേഴക്കാട്ട് ക്ഷേത്രം, പെരുന്ന താമരശ്ശേരി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഹിന്ദുസമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദസ്വാമികള് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. രാജീവ് ഗാന്ധി ശിരോമണി ജേതാവ് ഡോ. എന്‍. രാധാകൃഷ്ണന് അധ്യക്ഷതവഹിക്കും.
രഥയാത്രയ്ക്ക് 30ന് കിടങ്ങൂരില്‍ സ്വീകരണം നല്‍കും. വൈകിട്ട് കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്നും കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിക്കുന്ന രഥഘോഷയാത്രയ്ക്ക് വന്‍ വരവേല്പ് നല്‍കും. തുടര്‍ന്ന് കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വിശ്രമിച്ചതിനുശേഷം യാത്ര തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: