കോട്ടയം: സിസ്റ്റര്‍ അഭയക്കേസിലെ രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ സിബിഐ കോടതിയില്‍ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ പ്രോസിക്യൂഷന് കഴിയാതെ രണ്ട് പതിറ്റാണ്ടിലധികമായി നീണ്ടുപോകുന്നതിന് കാരണക്കാരന്‍ അടുത്തകാലത്ത് സുപ്രിംകോടതിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ഒരു ജഡ്ജിയാണെന്ന് അഭയക്കേസി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
പ്രതികളെ രക്ഷപ്പെടുത്തുവാന്‍വേണ്ടി മലയാളിയായ ഈ റിട്ട. സുപ്രിംകോടതി ജഡ്ജി ജുഡീഷ്യറിയെയും സിബിഐയെയും പലഘട്ടങ്ങളില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. തെളിവ് നശിപ്പച്ചവര്ക്കെതിരെ തുടരന്വേഷണം നടത്താന്‍ തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയില്‍ സിബിഐക്ക് ഉത്തരവ് നല്കിയ പശ്ചാത്തലത്തില്‍ ഈ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ പങ്കിനെക്കുറിച്ചും സിബിഐക്ക് താന്‍ മൊഴി നല്‍കുന്നുണ്ടെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: