മുണ്ടക്കയം: ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് മുണ്ടക്കയം മേഖലയില്‍ ലഭിച്ചത് മുമ്പെങ്ങുമില്ലാത്തവിധം ആവേശം അലതല്ലിയ സ്വീകരണം. മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ സ്വീകരണയോഗം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
10 വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണം നാടിനെ സമസ്ഥമേഖലകളിലും പിന്നോട്ടടിച്ചെന്നും രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് നാടിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമാണെന്നും എം.ടി. രമേശ് പറഞ്ഞു. പത്തനംതിട്ടയുടെ നിലവിലെ എംപി അടിസ്ഥാന വികസനങ്ങള്‍ മറന്നുപോയെന്നും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയില്‍ ശബരിമല വികസനവും എരുമേലിയുടെ വികസനവും അന്യമാണെന്നും വിമാനത്താവളത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലില്‍ ശബരി റയില്‍പാത അട്ടിമറിച്ചയാളാണ് എംപിയെന്നും ഭാരതമാകമാനം നരേന്ദ്രനോദിയുടെ കീഴില്‍ ഉര്ത്തെഴുന്നേല്ക്കുന്ന മാറ്റം പ്രകടിപ്പിക്കുമ്പോള്‍ പത്തനംതിട്ടയിലെ ജനങ്ങളും മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തണമെന്ന് എം.ടി. രമേശ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: