നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയെ കൊന്ന കേസുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര്യാടന് ഷൗക്കത്തിനെ ചോദ്യം ചെയ്തു. ഷൗക്കത്തടക്കം ഒന്‍പതുപേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.ആര്യാടന് ഷൗക്കത്തിന്റെ പി.എ രാജു, ഡ്രൈവര്‍ മനു ഗോപാല്‍ എന്നിവരെയും നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയുമാണ് ഇന്നലെ ചോദ്യം ചെയ്തത്. നിലമ്പൂര്‍ കെ.എ.പി ക്യാമ്പില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു. സുപ്രധാന വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചതായി സൂചനയുണ്ട്. കൂടുതല്‍ പേരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു. ഡി.വൈ.എസ്.പിമാരായ ശശിധരന്, മോഹനചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ വല്ലപ്പുഴ ബംഗാളി ജംഷീര്‍, നിലമ്പൂര്‍ കുന്നക്കാടന്‍ പൊരി ഷമീം, ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ ഷബീബ് റഹ്മാന്, മുതുകാട് കോളനിയിലെ ബാവ എന്ന മുഹമ്മദ് സാദിഖ് എന്നിവരെ ശനിയാഴ്ച മഞ്ചേരി സി.ജെ.എം കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് രാധയെ കൊന്നത്. ക്രൂരമായ ലൈംഗികപീഡനത്തിനു ശേഷമാണ്രാധയെ കൊന്നത്. കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് സെക്രട്ടറി ബിജു നായര്‍, കൂട്ടുകാരന് ഷംസുദ്ദീന് എന്നിവരാണ്കേസില് ആദ്യം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: