ആലപ്പുഴ: ചുറ്റിക, അരിവാള്‍ ആലേഖനം ചെയ്ത ചെങ്കൊടി കെട്ടിയ കാര്‍ കലവൂര്‍ ജങ്ങ്ഷനില്‍ രാവിലെ കൃത്യം എട്ടിന് എത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയത് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം പ്രവര്‍ത്തകര്‍.
ചുവന്ന കൊടികെട്ടിയ കാറിനെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകരെത്തിയപ്പോള്‍ കവലയില്‍ ഉണ്ടായിരുന്നവര്‍ അമ്പരുന്നു. എന്നാല്‍ കാറില്‍ നിന്ന് പ്രൊഫ.എ.വി.താമരാക്ഷന്‍ ഇറങ്ങിയതോടെ ജനത്തിന്റെ കൗതുകം വഴിമാറി. മൂന്നുതവണ നിയമസഭയില്‍ പഴയ മാരാരിക്കുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച താമരാക്ഷന്‍ സാര്‍ എല്ലാവര്ക്കും സുപരിചിതന്‍. പലരും പരിചയം പുതുക്കാനും സൗഹൃദം പങ്കിടാനും സ്ഥാനാര്‍ഥിക്ക് ചുറ്റും തടിച്ചുകൂടി.
‘ഞാന്‍ ഇത്തവണ ആര്‍എസ്പി ബി സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വത്തിലുള്ള ദേശിയ ജനാധിപത്യ സഖ്യത്തില്‍ മത്സരിക്കുന്നു. നമ്മുടെ പൊള്ളുന്ന വിഷയമായ ഗ്യാസ് സിലിണ്ടറാണ് ചിഹ്നം. ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്ത് സഹായിക്കണം.’ എല്ലാവരോടും കൂപ്പുകൈകളോടെ വോട്ട് അഭ്യര്‍ഥിച്ച് താമരാക്ഷന്‍ തന്റെ പഴയ തട്ടകത്തിലെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ ഇറങ്ങി.
ആദ്യം കലവൂരിലെ സൂര്യയോഗ കേന്ദ്രത്തിലാണെത്തിയത്. നൂറിലേറെ ആളുകളാണ് അവിടെ യോഗ പരിശീലനത്തിനുണ്ടായിരുന്നത്. കേന്ദ്രത്തില്‍ സുശക്തമായ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥി അടുത്ത കേന്ദ്രത്തിലേക്ക്. ഇതിനിടെ കാല്‍നട യാത്രികരോടും കടകളില്‍ കയറിയും വോട്ടഭ്യര്‍ഥന.
തുടര്‍ന്ന് കയര്‍ കയറ്റുമതി സ്ഥാപനങ്ങളായ ഡിസി മില്‍സ്, പാംഫൈബര്‍ എന്നിവിടങ്ങളിലെത്തി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു. കയര്‍ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ചെറിയ ചര്‍ച്ച. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കാനും താമരാക്ഷന്‍ മറന്നില്ല. സഹപ്രവര്‍ത്തകരുമായി ചായ കുടിച്ച ശേഷം മണ്ണഞ്ചേരിയിലേക്ക്. അവികസിത പ്രദേശമായ മണ്ണഞ്ചേരിയിലെ മത്സ്യ-കക്കാ തൊഴിലാളികളെ കണ്ട് പിന്തുണ തേടി. ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
തുടര്‍ന്ന് കഞ്ഞിക്കുഴിയിലെത്തിയ താമരാക്ഷനെ ബിജെപി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കഞ്ഞിക്കുഴി മാര്‍ക്കറ്റ്, പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചു. മാര്‍ക്കറ്റിലെത്തിയ പലരും സ്ഥാനാര്‍ഥിയുടെ പഴയ സുഹൃത്തുക്കള്‍, പതിറ്റാണ്ടുകള്‍ മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവരുമായിരുന്നു. ഇത്തവണത്തെ വോട്ട് മാറ്റമില്ലെന്ന് താമരാക്ഷന്‍ അവരുടെ ഉറപ്പ്. നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലിലും തളര്‍ച്ച വകവയ്ക്കാതെ കടകളില്‍ കയറിയിറങ്ങി. ഇതിനിടെ പാതിരപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുവെന്ന് സന്ദേശം. പിന്നീട് അങ്ങോട്ടേക്കായി യാത്ര.
അവിടെ സ്ഥാപനങ്ങളിലും കടകളിലും കയറിയിറങ്ങിയപ്പോള്‍ രണ്ടുമണിയാകാറായി. തുടര്‍ന്ന് തുമ്പോളിയിലെത്തി ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജി.മോഹനന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു. വിശ്രമിക്കാന്‍ സമയമില്ല, ലോക്സഭാ മണ്ഡലത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലേക്ക് സ്ഥാനാര്‍ഥിയും സംഘവും യാത്രതിരിച്ചു. ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തിലും ബിജെപി നേതൃത്വത്തില്‍ മുന്നണി വളര്‍ന്നുവരുമെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.
ചെങ്കൊടി മാത്രമല്ല, മറ്റു പല കൊടികളും താമസിയാതെ ബിജെപിയുടെ കൊടിക്കൊപ്പം അണിചേരും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ തമ്മിലുള്ള കടുത്ത മത്സരമായിരിക്കും ഉണ്ടാകുക താമരാക്ഷന്റെ ഉറപ്പ്. തന്റെ സ്ഥാനാര്‍ഥിത്വം തന്നെ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: