എരുമേലി: ഉറ്റവരും ഉടയവരുമില്ലാതെ കടുത്ത ദുരിതതമനുഭവിക്കുന്ന കനകപ്പലം വെമ്പായം വീട്ടില്‍ ജാനകിയമ്മ (75)യെ നാട്ടുകാര്‍ വൃദ്ധസദനത്തിലെത്തിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിക്കായി എരുമേലിയിലെത്തിയ ജാനകി തിരിച്ചുപോകാതെ കനകപ്പലത്തുതന്നെ താമസിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്കിയ മൂന്നുസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീട് തകരുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തതോടെ ജാനകിയമ്മയുടെ ജീവിതവും കടുത്ത ദുരിതത്തിലാവുകയായിരുന്നു.
വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നതിനിടെകഴിഞ്ഞദിവസം പഞ്ചായത്തോഫീസില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്‍ഡ് വാങ്ങാനെത്തിയതിനിടെ വീണ് കാലൊടിഞ്ഞ് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച ചികിത്സ നല്‍കിയെങ്കിലും തുടര്‍ന്നുള്ള സംരക്ഷണം പ്രതിസന്ധിയിലായതോടെയാണ് പഞ്ചായത്തംഗങ്ങളായ ടി.പി. തൊമ്മി, കെ.ആര്. അജേഷ്, ഊരുകൂട്ടം പ്രതിനിധി വിജയമ്മ, രാജേന്ദ്രന്, അജിത, അനിത, രാധ, മോളി എന്നിവരുടെ നേതൃത്വത്തില്‍ എരുമേലി കൊരട്ടി സെന്റ് ജോസഫ് സദനത്തിലാണ് ജാനകിയെ എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: