കറുകച്ചാല്‍: പത്തനംതിട്ട, മാവേലിക്കര, കോട്ടയം എന്നീ പാര്‍ലമെന്റു മണ്ഡലത്തിന്റെ അതിര്‍ത്തിയായ ഊന്നുകല്ല് എന്ന നാട്ടുപ്രദേശം ഇപ്പോള്‍ തെരഞ്ഞെടുപ്പു ചൂടിലാണ്. പത്തനംതിട്ട പാര്‍ലമെന്റു മണ്ഡലത്തിലെ കറുകച്ചാല്‍ പഞ്ചായത്തും, മാവേലിക്കര പാര്‍ലമെന്റു മണ്ഡലത്തിലെ മാടപ്പള്ളി പഞ്ചായത്തും കോട്ടയം പാര്‍ലമെന്റു മണ്ഡലത്തിലെ വാകത്താനം പഞ്ചായത്തും ചേരുന്ന ഒരു നാട്ടുപ്രദേശമാണ് ഊന്നുകല്ല്.
നേരത്തെ വാഴൂര്‍ നിയോജകമണ്ഡലത്തിലായിരുന്നു വാകത്താനം പഞ്ചായത്ത് പിന്നീട് മണ്ഡലപുനര്‍നിര്‍ണ്ണയം വന്നപ്പോള്‍ വാഴൂര്‍ നിയോജകമണ്ഡലം ഇല്ലാതായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയതോടെ വാകത്താനം പുതുപ്പള്ളി മണ്ഡലത്തിലേക്ക് മാറി കോട്ടയം പാര്‍ലമെന്റു മണ്ഡലത്തിലായി. ഇതു മൂലമാണ് മൂന്നു മണ്ഡലത്തിന്റെയും അതിര്‍ത്തിയായി ഊന്നുകല്ലുമാറിയത്. വരുംദിവസങ്ങളില്‍ മൂന്നു മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ഊന്നുകല്ലുവേദിയാകും.
എന്നാല്‍ മൂന്നു എം.പിമാര്‍ ഉണ്ടെങ്കിലും യാതൊരുവികസനവും ഈ പ്രദേശത്തു നടന്നിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. വോട്ടു ചോദിക്കാന്‍ മൂന്നു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ എത്തുമെങ്കിലും വന്‍ വികസനകാര്യങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങി മടങ്ങും. ജയിച്ചു കഴിഞ്ഞാല്‍ ഈ വഴി പിന്നീടുവരില്ല. ഇതെല്ലാം കേട്ടുമടുത്തെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: