കോട്ടയം: അമൃതാനന്ദമയീമഠത്തിന്റെ വളര്‍ച്ചയിലും പ്രശസ്തിയിലും സമ്പത്തിലും സ്ഥാപനങ്ങളിലും അസൂയാലുക്കളായവരാണ് അന്തര്‍ദ്ദേശീയ മാഫിയകളുടെ സഹായത്തോടെ മഠത്തിനെതിരെ കുപ്രചരണം അഴിച്ചുവിടുന്നതെന്ന് കേരളാ പുലയമഹാസഭാസംസ്ഥാനപ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു.
മഠത്തെയും അമ്മയെയും മലിനപ്പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. മഠത്തിന്റെ പേരില്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും ലോകോത്തര നിലവാരമുള്ളതാണ്. ക്ഷേമപ്രവര്‍ത്തനങ്ങളുടെ രംഗത്തും സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനുള്ള പണം ലോകമെമ്പാടുമുള്ള അമ്മയുടെ ആരാധകര്‍ സ്വമേധയാ നല്കിയിട്ടുള്ളതാണ്. സര്‍ക്കാര്‍ സഹായവും നിര്‍ബന്ധിത പിരിവോ ഉള്ളതായി കേട്ടിട്ടുപോലുമില്ല. ഇട പ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലൊരു സ്ഥാപനം സര്‍ക്കാരുകള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ സങ്കല്പിക്കാന് കഴിയുന്നതല്ല.
മലയാളികളുടെ ശാപങ്ങളായിട്ടുള്ള യുക്തിവാദികളും പ്രതിരോധക്കാരും ചില ചാനലുകാരുമാണ് വിദേശമാഫിയയുടെ പണം പറ്റിക്കൊണ്ട് മഠത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളോടും സ്ഥാപനങ്ങളോടും മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ എന്നറിയണം. മഠത്തിനെതിരെയുള്ളതുപോലെ പഴനി, ശബരിമല, ശ്രീപത്മനാഭസ്വാമിക്ഷേത്രങ്ങള്ക്ക് നേരെയും നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: