ചെങ്ങന്നൂര്‍: കഥകളിയിലെ തെക്കന്‍ ചിട്ടയില്‍ പ്രഗത്ഭനായിരുന്ന പ്രൊഫ.മങ്കൊമ്പ് ശിവശങ്കരപിള്ള (92) അന്തരിച്ചു. വസതിയായ കീഴ്ച്ചേരിമേല്‍ അംബാലേത്തില് ഇന്നലെ രാവിലെ 10.20നായിരുന്നു അന്ത്യം. നാലു വര്‍ഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടക്കും.
കുട്ടനാട് മാടമ്പള്ളി വീട്ടില്‍ അധ്യാപകനായിരുന്ന കെ.ജി.കൃഷ്ണപിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി 1921ലാണ് ജനനം. 14-ാം വയസില്‍ കഥകളി ജീവിതത്തിന് തുടക്കമിട്ടു. സീതാസ്വയംവരത്തിലെ പരശുരാമന്, ഹരിചന്ദ്രചരിതത്തിലെ വിശ്വാമിത്രന്, സന്താനഗോപാലത്തിലെയും രുഗ്മിണിസ്വയംവരത്തിലെയും ബ്രാഹ്മണന്, കര്‍ണശപഥത്തിലെ കുറത്തി, നിഴല്‍കുത്തിലെ മലയത്തി തുടങ്ങിയ വേഷങ്ങള്‍ അരാധകര്‍ നെഞ്ചിലേറ്റി സ്വീകരിച്ചു.
1984ല്‍ കേരള കലാമണ്ഡലത്തിന്റെയും 85ലും, 89ലും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും 2005ല്‍ മികച്ച കഥകളി നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹം നേടി. രോഗാവസ്ഥയില്‍ കിടക്കുമ്പോഴാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോര്‍ രത്ന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നത്. കഥകളി ആചാര്യന് ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ പ്രധാന ശിഷ്യരില്‍ ഒരാളാണ്.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: എസ്.രാധാകൃഷ്ണന് നായര്‍ (കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റ്), എസ്.ശ്രീകുമാരന്‍നായര്‍ (റിട്ട. ജോയിന്റ്ആര്ടിഒ), എസ്.മധുസൂദനന് നായര്‍ (ഇവൈനി ഹോള്‍ഡിങ് കമ്പനി, കുവൈറ്റ്). മരുമക്കള്‍: രാധാമണി, ജയശ്രീ (അസി.ദേവസ്വം കമ്മീഷണര്‍, ആറന്മുള), കെ.മീര (സരസ്വതി വിദ്യാലയം, കൊച്ചി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: