തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഇന്നലെ പുലര്‍ച്ചെ പൂജയ്ക്കെത്തിയ മേല്ശാന്തിയടക്കമുള്ളവ രെ തടഞ്ഞു പരിശോധന നടത്തിയതിനെ തുടര്‍ന്നാണിത്. തുടര്‍ന്ന് ജീവനക്കാരും ഭക്തരും മേല്‍ശാന്തിമാരും സമരം ചെയ്തു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ക്ഷേത്രത്തിലെത്തി മാപ്പു പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് തുടക്കം. ഭക്തരെയും ജീവനക്കാരെയും മേല്‍ശാന്തിമാരെയും പരിശോധിച്ചേ കടത്തിവിടാവൂ എന്ന വയര്‍ലസ് സന്ദേശം പൊലീസിനെത്തി. തുടര്‍ന്ന് ഉദയാസ്തമയ പൂജ ബുക്കു ചെയ്തിരുന്ന കെ.എസ്.വിജയന് എന്നയാളെ തടഞ്ഞു. പരിശോധിച്ചതിനു ശേഷമാണ് അദ്ദേഹത്തെ കടത്തിവിട്ടത്. ഇതിനു ശേഷം വന്ന സ്ത്രീകളെയും പരിശോധിച്ചു. ക്ഷേത്രജീവനക്കാരായ സ്ത്രീകളടക്കമുള്ളവരെ അഞ്ചില്‍ കൂടുതല്‍ തവണ പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് അതൃപ്തിയായി.രാവിലെ എട്ടു മണിക്ക് മേല്‍ശാന്തിമാര്‍ കുളിക്കാന്‍ പോയി. കുളികഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ തിരുവമ്പാടി നടവഴി കയറിയ മേല്‍ശാന്തിമാരെ ഡ്യൂട്ടി പോലീസ് തടഞ്ഞു.
കാരണമറിയാതെ കുഴഞ്ഞ മേല്‍ശാന്തിമാര്‍ തൊട്ടശുദ്ധമാക്കരുതെന്നു പറഞ്ഞെങ്കിലും പരിശോധനയുടെ ഭാഗമായി മേല്‍ശാന്തിമാരെ പോലീസുകാര്‍ സ്പര്ശിക്കുയായിരുന്നു. തിരുവമ്പാടി ശ്രീകൃഷ്ണനു പാല്‍പ്പായസം നിവേദിക്കാനുള്ള മേല്‍ശാന്തിയെയാണ് ആദ്യം പരിശോധിച്ചത്. പൂജയ്ക്കായി കുളിച്ചെത്തിയ തന്നെ തൊട്ടശുദ്ധമാക്കിയതില് പ്രതിഷേധിച്ച് മേല്‍ശാന്തി അവിടെ കുത്തിയിരുന്നു . ജീവനക്കാരും ഭക്തരും ഒത്തു കൂടി പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി. സംഘര്‍ഷാവസ്ഥയായതോടെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം എത്തി. പോലീസിന്റെ ചുമതലയുള്ള എസ്പി സുകുമാര പിള്ളയും എത്തി. തുടര്‍ന്ന് അമിക്കസ് ക്യൂറി മേല്‍ശാന്തിമാരോട് മാപ്പു പറയുകയും ചെയ്തു. എന്നിട്ടും ഭക്തരെ പരിശോധിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് പോലീസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: