കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയം മൂത്ത്, ഇടഞ്ഞു നില്ക്കുന്ന വി.എസ്. അച്യുതാനന്ദനെ മെരുക്കാന്‍ പിണറായി പക്ഷം തീവ്രശ്രമത്തില്‍. ഇന്നലെ കൊല്ലത്ത് പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പിണറായി വിഎസിനെ വാനോളം പുകഴ്ത്തുകയായിരുന്നു. വിഎസ് ദേശീയ നേതാവാണെന്നുവരെ പിണറായി പറഞ്ഞു.
ടി പി വധക്കേസില്‍ ഉണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത, ആര്‍എസ്പിയുടെ കൊഴിഞ്ഞു പോക്ക്, എന്‍സിപിയിലെ തമ്മിലടി എന്നിവ ഇടതുമുന്നണിയേയും സിപിഎമ്മിനെയും ഉലച്ചിരിക്കുകയാണ്. പാര്‍ട്ടിയുമായി പുലബന്ധം ഇല്ലാത്തവരെപ്പോലും സ്ഥാനാര്‍ഥിയാക്കിയതും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനരോഷം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും വലിയകുഴപ്പമില്ലാതെ ജയിച്ചുകയറാമെന്നും നേതാക്കള്‍ കരുതിയിരിക്കുമ്പോഴാണ് തിരിച്ചടികള്‍. ഈ സാഹചര്യത്തില്‍ വിഎസ് കൂടുതല്‍ വിരുദ്ധനാകുകയോ എതിര് പ്രചാരണത്തിനു സഹായിക്കുകയോ ചെയ്താല്‍ പ്രശ്നം വഷളാകും. അതാണ് വിഎസിനെ പുകഴ്ത്താന്‍ പിണറായിയെ പ്രേരിപ്പിച്ചത്. കുഴപ്പങ്ങള്‍ക്കു പോകാതിരുന്നാല്‍ പോളിറ്റ്ബ്യൂറോ അംഗത്വം തിരികെക്കിട്ടുമെന്ന പ്രതീക്ഷ വിഎസിനുമുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ നേതാവാണ് വി.എസ്. അച്യുതാനന്ദനെന്നും അദ്ദേഹം പാര്‍ട്ടിയുടെ അഭിന്ന ഭാഗമാണെന്നും മറിച്ചാരും കരുതേണ്ടതില്ലെന്നും പിണറായി തുടര്‍ന്നു.
വിഎസിനെ ചുരുക്കിക്കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. ടിപി വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടാവാന്‍ പോകുന്ന തകര്‍ച്ച വളരെ ആഴത്തിലായിരിക്കും. രണ്ടക്കത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ഒതുങ്ങും. വാജ്പേയ് മിതവാദിയാണെന്ന സുധീരന്റെ പ്രസ്താവന അദ്ദേഹത്തിന് എന്തോ സംഭവിച്ചതിന്റെ ദൃഷ്ടാന്തമാണ്. പി. പരമേശ്വരന്റെ ഭാഷയാണ് ഇക്കാര്യത്തില്‍ സുധീരനില്‍ നിന്നും ഉണ്ടാവുന്നത്. ആര്‍എസ്പിയുടെ നിലപാടിനെതിരെ സമൂഹത്തിന് രോഷം ഉണ്ടെന്നും ഇത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും പിണറായി പറഞ്ഞു.
കൊല്ലത്ത് തോല്‍വിഭയം പിടികൂടിയപ്പോഴാണ് കൊല്ലത്തെ സ്ഥാനാര്‍ഥി എം.എ. ബേബി ഏതുവിധേനയും ഗൗരിയമ്മയെ കൂടെക്കൂട്ടാന്‍ സ്വയം തുനിഞ്ഞിറങ്ങിയത്. മുന്നണിയില്‍ ഇടഞ്ഞു നിന്ന ജനതാദളിനും സീറ്റു നല്കി തണുപ്പിച്ചു. എങ്കിലും വിഎസ് ഫാക്ടര്‍ വലിയ തലവേദനയായിത്തീരുമെന്ങ്കണ്ടാണ് പിണറായിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: