പാലക്കാട്: ഒരു കാലത്ത് കേരളത്തിന്റെ അവിഭാജ്യ ഘടകമായ അങ്ങാടികളും ചന്തകളും ഷോപ്പിംഗ് മാളുകളിലേക്ക് വഴിമാറിയപ്പോള്‍, അങ്ങാടികളില്‍ നിറഞ്ഞ് നിന്നിരുന്ന അങ്ങാടി കുരുവികളും പറന്നകലുന്നു. അങ്ങാടികളില്‍ രാവിലെ മുതല്‍ കൂട്ടമായെത്തുന്ന കുരുവികൂട്ടങ്ങള്‍ എന്നും കൗതുക കാഴ്ചകളായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി ഇത്തരം കുരുവികളെ കുടുതലായി കാണാന്‍ സാധിക്കുന്നില്ലെന്ന് പക്ഷി നീരിക്ഷകര്‍ പറയുന്നു. അതു കൊണ്ട് തന്നെ അവയുടെ സംരക്ഷണത്തിനായി ഇന്ന് പക്ഷി സ്നേഹികള്‍ അങ്ങാടി കുരുവി ദിനമായി ആചരിക്കുകയാണ്.
അങ്ങാടികളില്‍ കൊണ്ടു വരുന്ന ധാന്യങ്ങള്‍ നിറച്ച ചാക്കുകളില്‍ നിന്ന് കൊഴിഞ്ഞു വിഴുന്ന ധാന്യങ്ങളായിരുന്ന ഇവയുടെ പ്രധാന ഭക്ഷണം. എന്നാല്‍ പ്ലാസ്റ്റികിന്റെ കടന്നു കയറ്റത്തോടെ അങ്ങാടികളില്‍ കലപില കൂട്ടിയിരുന്ന കുരുവികള്‍ക്ക് ഇവിടം വിടേണ്ടി വരികയാണ്. തറകളില്‍ വീണു കിടക്കുന്ന ധാന്യങ്ങള്‍ ശേഖരിച്ച് തൊട്ടടുത്ത കെട്ടിടങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും ഉണ്ടാക്കിയ കുടുകളില്‍ നിക്ഷേപിക്കുകയാണ് പതിവ്. ചണ ചാക്കുകള്‍ മാറി പ്ലാസ്റ്റിക് ചാക്കുളില് സാധനങ്ങള്‍ വന്നുതുടങ്ങിയതോടെ ഇവയുടെ അന്നം മുടങ്ങി. കുടാതെ പുതിയ ഭക്ഷ്യസംഭരണ രീതി പ്രകാരം കീടനാശിനികള്‍ പ്രയോഗിക്കുന്നതും കുരുവികളുടെ വംശനാശത്തിന് ഭീഷണിയാകുന്നുണ്ട്.
അങ്ങാടി കുരുവി ദിനമായ ഇന്ന് പക്ഷി സ്നേഹികളുടെ നേതൃത്വത്തില്‍ കണക്കെടുപ്പു നടക്കും. കുരുവികള്‍ക്ക് കൂടുകളും സ്ഥാപിക്കുന്നുണ്ട്. കൊല്ലം,തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇവയെ സംരക്ഷിക്കുന്ന നിരവധി പേരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: