Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികൃതമാകുന്ന കോണ്‍ഗ്രസ്‌ മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 11:09 pm IST
in Vicharam

ലോക്സഭാ തെരഞ്ഞെടുപ്പിന്‌ കര്‍ട്ടന്‍ ഉയരവേ കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയമുഖം കരിവാളിക്കുകയാണ്‌. യുഡിഎഫ്‌ എംഎല്‍എയായ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തുവെന്ന്‌ സോളാര്‍ വിവാദനായിക സരിതാ എസ്‌.നായര്‍ ആരോപിച്ചതിന്‌ തൊട്ടുപുറകെ അബ്ദുള്ളക്കുട്ടിക്ക്‌ നേരെയുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണവും ആ സംഭവം പത്ര-ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞതും പക്ഷേ യുഡിഎഫില്‍ ഒരു ചലനവും ഉണ്ടാക്കിയതായി കാണുന്നില്ല.
അബ്ദുള്ളക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടാണ്‌ ഡിവൈഎഫ്‌ഐക്കാര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്‌. കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ സ്ഥിരമായി ലൈംഗികാരോപണം നേരിടേണ്ടിവരുന്നുവെന്ന വസ്തുത ‘പ്രബുദ്ധകേരള’ത്തിന്‌ ഒട്ടും അഭിമാനകരമല്ല. കേരളത്തിലെ ആദ്യത്തെ പെണ്‍വാണിഭ കേസായ സൂര്യനെല്ലി മുതല്‍ ഇപ്പോഴത്തെ സോളാര്‍ സരിതാ വിവാദത്തില്‍വരെ ലൈംഗികാരോപണം നേരിടുന്നത്‌ രാഷ്‌ട്രീയ പ്രമുഖര്‍ തന്നെയാണെന്ന വസ്തുത ലജ്ജാകരമാണ്‌. അബ്ദുള്ളക്കുട്ടിക്ക്‌ പുറമെ സരിത മറ്റുചില നേതാക്കളുടെയും പേരുകള്‍ പറയുകയും ഇനിയും പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന്‌ പ്രസ്താവിക്കുകയും ചെയ്തത്‌ രാഷ്‌ട്രീയ കേരളത്തിന്റെ ചങ്കിടിപ്പ്‌ വര്‍ധിപ്പിച്ചിരിക്കുകയാണ്‌. പക്ഷേ എന്തുകൊണ്ട്‌ പിന്നീട്‌ സരിത നിശബ്ദതയിലേക്ക്‌ വഴുതിവീണു എന്നത്‌ പല സംശയങ്ങള്‍ക്കും ഇടനല്‍കുന്നു. കേരളത്തിലെ യുഡിഎഫ്‌ ഭരണം ഒന്നുകൊണ്ടും തൃപ്തികരമല്ല എന്നുള്ളതിന്റെ ഒരു വിദൂരദൃശ്യം മാത്രമാണിത്‌. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്‌. ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്‌ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും ഉത്തരവാദിത്തമുണ്ടെന്നാണ്‌.

മൂന്ന്‌ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളെ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ സസ്പെന്റ്‌ ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക്‌ ഉത്തരവാദിത്തമില്ലേ എന്നാണ്‌ കോടതിയുടെ ചോദ്യം. സംഭവവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണമായിരുന്നുവെന്നാണ്‌ കോടതി പറഞ്ഞത്‌. അബ്ദുള്ളക്കുട്ടി വിവാദത്തില്‍ കോടതി നിരീക്ഷണം എന്തായിരിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം. പിടിക്കപ്പെടുന്നതുവരെ തട്ടിപ്പുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടത്താനിടയായത്‌ തെളിയിക്കുന്നത്‌ മുഖ്യമന്ത്രിയുടെ നിഷ്ക്രിയത്വം തന്നെയാണ്‌. സംസ്ഥാനത്ത്‌ നടക്കുന്ന അരാജകത്വത്തിന്‌ ഉത്തരവാദിത്തം ആര്‍ക്കാണെന്ന്‌ ചോദിച്ച കോടതി പൊതുപ്രവര്‍ത്തകന്റെ ധാര്‍മിക നിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും പിടിക്കപ്പെടുന്നതുവരെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്‌ മന്ത്രിമാരടക്കമുള്ളവരുടെ രീതിയെന്നും വിമര്‍ശിക്കുന്നു. സലിംരാജിന്റെ ഫോണാണ്‌ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഇത്ര നിശിതമായ വിമര്‍ശനത്തിനുശേഷവും മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയം തുടരുന്നു. സോളാര്‍ വിവാദത്തില്‍ സരിതയും ശ്രീധരന്‍ നായരും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിത്യസന്ദര്‍ശകരായിരുന്നെന്ന വാര്‍ത്തതന്നെ അദ്ദേഹം പരിസരബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന്‌ തെളിയിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത്‌ ഭരണഘടനാ പദവിയില്‍ പ്രതിഷ്ഠിച്ച മുഖ്യമന്ത്രിയുടെ ചുമതല കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ പരാതി സ്വീകരിക്കുന്നതില്‍ ഒതുങ്ങുന്നില്ല.

യുഡിഎഫ്‌ എംഎല്‍എയായ അബ്ദുള്ളക്കുട്ടിയാണ്‌ തന്നെ ഹോട്ടലില്‍ സോളാര്‍ കരാര്‍ നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായും അധിക്ഷേപിച്ചതായും സരിത ആരോപിക്കുന്നത്‌. അബ്ദുള്ളക്കുട്ടിക്കെതിരെ രോഷാകുലരായ ഡിവൈഎഫ്‌ഐക്കാര്‍ കയ്യേറ്റം നടത്തുകയും ചെയ്തു. സരിതാ നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ തിരുവനന്തപുരം വനിതാ സബ്‌ ഇന്‍സ്പെക്ടര്‍ക്ക്‌ പരാതിയും നല്‍കിയിട്ടുണ്ട്‌. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. മൊഴി അട്ടിമറിക്കാനും ഉന്നതരെ രക്ഷിക്കാനുമുള്ള ഗൂഢാലോചന നടന്നുവെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമായി എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇത്‌ അടിവരയിടുന്നത്‌ പൊതുപ്രവര്‍ത്തകന്റെ ധാര്‍മ്മിക നിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്ന കോടതി നിരീക്ഷണത്തിനാണ്‌. രാഷ്‌ട്രീയ നേതാക്കളില്‍ ലൈംഗികാരോപണം നേരിടുന്നവരില്‍ ഇടത്‌-വലത്‌ ഭേദമില്ല. സിപിഎം നേതാക്കളായ പി.ശശിയും ഗോപി കോട്ടമുറിക്കലും ജനതാദള്‍ നേതാവായ ജോസ്‌ തെറ്റയിലും ലൈംഗികാരോപണ വിധേയരായിരുന്നു. സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ പെണ്‍കുട്ടി ഇപ്പോഴും നിയമയുദ്ധം തുടരുകയാണ്‌. തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. 1127 ബലാത്സംഗങ്ങളും 5624 ലൈംഗികാതിക്രമങ്ങളും നടക്കുന്ന കേരളത്തില്‍ ഒരു സിറ്റിംഗ്‌ എംഎല്‍എയുടെ ലൈംഗികാക്രമണവും കണക്കില്‍പ്പെടുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.